മനാമ: ബിസിനസ് മീറ്റിൽ രാഹുൽ ഗാന്ധി ആറ്റിക്കുറുക്കിയ വാചകങ്ങളിലാണ് സംസാരിച്ചത്. ‘ഞാൻ സംസാരിക്കാനല്ല വന്നതെന്നും നിങ്ങളെ കേൾക്കാനാണെന്നും ഉള്ള ആദ്യവാചകങ്ങളെ കൈയടിയോടെയാണ് ഏവരും എതിരേറ്റത്. ‘ബഹ്റൈെൻറ സമഗ്രമായ പുരോഗതിക്ക് പ്രവാസികളായ നിങ്ങളുടെ പങ്ക് വലുതായിരുന്നു. അതുപോലെ സൗദി, ദുബായ് എന്നിവിടങ്ങളിലെ കാര്യക്ഷമമായ മുന്നേറ്റത്തിന് പ്രധാനമായ സംഭാവനകൾ നൽകിയവരാണ് നിങ്ങൾ ഒാരോരുത്തരും.
എന്നാൽ നിങ്ങൾക്ക് നമ്മുടെ രാജ്യത്തിെൻറ മുന്നോട്ടുള്ള പ്രയാണത്തിനായി എന്തെല്ലാം ചെയ്യാൻ കഴിയും എന്നറിയാൻ ആഗ്രഹിക്കുന്നു.’ ഇവിടെ എത്തിയിരിക്കുന്ന ഒാരോ വ്യക്തിയും സ്വന്തം അനുഭവത്തിെൻറ വെളിച്ചത്തിൽ ആശയങ്ങൾ പങ്കുവെക്കണമെന്നും രാഹുൽ അഭ്യർഥിച്ചു. ഇൗ കൂടിക്കാഴ്ച്ച അവസാനത്തെത് ആയിരിക്കില്ലെന്നും വീണ്ടും കണ്ടുമുേട്ടണ്ടതുണ്ടെന്നും ഇവിടെ പറയുന്ന കാര്യങ്ങളുമായി എങ്ങനെ മുന്നോട്ട് പോകാം എന്ന കാര്യത്തിൽ നിങ്ങളുടെ സഹകരണം ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർച്ചയായും അടുത്ത രണ്ട് മാസത്തിനുള്ളിൽ താൻ ദുബായിൽ വരുന്നുണ്ടെന്നും അപ്പോൾ നമുക്ക് വീണ്ടും കൂടിക്കാഴ്ച്ച നടത്താമെന്നും ഇപ്പോൾ സമയ പരിമിതിമൂലം താൻ പ്രഭാഷണം ഒഴിവാക്കുകയാണെന്നും പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്.
തുടർന്ന് വ്യവസായ പ്രമുഖർ സംസാരിച്ചു. ഡോ. ആസാദ് മൂപ്പൻ മെഡിക്കൽ രംഗത്ത് ജി.സി.സി രാജ്യങ്ങളിൽ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് വിശദമാക്കുകയും അതുപോലെ ഇന്ത്യയിൽ പദ്ധതികൾ നടപ്പാക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. പുതിയ സാമ്പത്തികാന്തരീക്ഷത്തിെൻറ ഫലമായി പ്രവാസികൾ മടങ്ങിപ്പോക്കിെൻറ വക്കിലാണെന്നും ഇത്തരത്തിൽ നാട്ടിലേക്ക് എത്തുന്നവർക്ക് ഒരു പുനരധിവാസ പാക്കേജ് പ്രത്യേക ലക്ഷ്യമായി പ്രഖ്യാപിക്കാൻ കഴിയുമോ എന്നായിരുന്നു മൻസൂർ പള്ളൂരിെൻറ ചോദ്യം. ഇൗ വിഷയം ഏറെ പ്രാധാന്യമുള്ളതാണെന്നും വിഷയം പഠിച്ചതിന്ശേഷം കൃത്യമായ നിലപാട് പ്രഖ്യാപിക്കാം എന്നും മറുപടി മറുപടി ലഭിച്ചു.
തുടർന്നുവന്ന ശ്രദ്ധേയമായ ഒരു ചോദ്യം, കോൺഗ്രസ് പാർട്ടിയെ പ്രതീക്ഷയോടെ കാണുന്നുവെന്നും എന്നാൽ പാർട്ടിയുടെ പോരായ്മകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് എന്ത് നടപടികളുമാണ് ഉണ്ടാകുക എന്നുമായിരുന്നു. അതിനോടും പുഞ്ചിരിയോടെ നടപടികൾ ഉണ്ടാകും എന്നായിരുന്നു മറുപടി. ഡോ.പി.ആർ ഷെട്ടി, ആസാദ് മൂപ്പൻ, ഷംസീർ വയലിൽ, വർഗീസ് കുര്യൻ, സണ്ണി കുലത്താക്കൽ, മുഹമ്മദ് ദാദാഭായി, സോമൻബേബി തുടങ്ങി നൂറിലേറെ പേരാണ് േഫാർ സീസൺ ഹോട്ടലിൽ നടന്ന ഇൗ യോഗത്തിന് എത്തിയത്.
ഇരുത്തം വന്ന നേതാവിന് തുല്ല്യമായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടികൾ. തിരക്ക് പിടിച്ച രാഷ്ട്രീയക്കാരെൻറ പതിവ് രീതികളൊന്നും പ്രകടിപ്പിച്ചുമില്ല. ഫോേട്ടാക്ക് േപാസ് ചെയ്തും കുശലാന്വേഷണങ്ങൾക്ക് കാത് നൽകിയും അദ്ദേഹം പരിപാടിയിൽ നിറഞ്ഞുനിന്നു. ഓവർസീസ് ഇന്ത്യൻ കോൺഗ്രസ്സ് പ്രസിഡൻറ് സാം പിട്രോഡ, .എം പിമാരായ ശശി തരൂർ, മിലൻ ദിയോറ തുടങ്ങിയവരും രാഹുൽ ഗാന്ധിയോടൊപ്പം പരിപാടികളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.