പ്രവാസി വെൽഫെയർ ബാഡ്മിൻറൺ ടൂർണമെന്റിൽനിന്ന്
മനാമ: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച സിഞ്ചിലുള്ള പ്രവാസി സിന്തറ്റിക് മാറ്റ് കോർട്ടിൽ പ്രവാസി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ആവേശകരമായ പോരാട്ടത്തിൽ അജീഷ് സൈമൺ, റിജോ ചാക്കോ ടീം ലെവൽ വണ്ണിൽ ജേതാക്കളായപ്പോൾ രജീഷ് പി.പി, ഷമീം മൊയ്തുണ്ണി കുട്ടി ടീം ലെവൽ ടു ജേതാക്കളായി.
ആവേശവും ഉദ്വേഗവും ആദ്യവസാനംവരെ നിലനിന്ന ടൂർണമെന്റിൽ ഇഞ്ചോടിഞ്ച് പൊരുതിക്കളിച്ച മനോജ് ആർ. ജയൻ, ഷിഹാസ് ഷാനവാസ് ടീം ലെവൽ വണ്ണിൽ റണ്ണേഴ്സ് അപ്പ് ട്രോഫി നേടിയപ്പോൾ ജൂബിൻ വർഗീസ്, മനോജ് ആർ ജയൻ ടീം ലെവൽ ടു റണ്ണേഴ്സ് അപ്പ് ട്രോഫിക്ക് അർഹരായി.
വിജയികൾക്ക് പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, അബ്ദുൽ ഖാദർ മറാസീൽ, അൻവർ സാദത്ത് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ജോഷി ജോസഫ്, അസ്ലം വേളം, മൊയ്തു തിരുവള്ളൂർ എന്നിവർ അമ്പയർമാർക്കുള്ള ഉപഹാരങ്ങൾ നൽകി.
ബഹ്റൈനിലെ പ്രമുഖ പ്രവാസി ബാഡ്മിന്റൺ ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് ഫ്രന്റ്സ് ബഹ്റൈൻ പ്രസിഡന്റ് എം.എം. സുബൈർ ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ ബോബി പാറയിൽ, മനു മാത്യു, സൽമനുൽ ഫാരിസ്, അൻവർ നിലമ്പൂർ, റംഷാദ് അയലക്കാട്, സയ്ദ് ഹനീഫ്, മൻഷീർ, മുസ്തഫ പടവ്, സാനി പോൾ, പ്രവാസി വെൽഫെയർ ജിദ്ദ പ്രൊവിൻസ് സെക്രട്ടറി മുഹ്സിൻ ആറ്റശ്ശേരി, ബിനു കുന്നന്താനം.
അഹ്മദ് റഫീഖ്, മുഹമ്മദലി മലപ്പുറം, മൊയ്തു ടി.കെ, അബ്ദുല്ല കുറ്റ്യാടി, ജാഫർ മുണ്ടാളി, അബ്ദുൽ ഗഫൂർ മൂക്കുതല, ജൗദർ ഷമീം, നൗഷാദ് വി.പി, അബ്ദുൽ ജലീൽ മുട്ടിക്കൽ, മുജീബ് മാഹി, നിയാസ് മാഹി, അഫ്സൽ ഔജാൻ, ഷാഹിദ് എൻഗേജ് സ്പോർട്സ്, കരീം ഡെയ്ലി സ്പോർട്സ്.
ഫസൽ റഹ്മാൻ മൂചിക്കൽ എന്നിവർ കളിക്കാരെ അഭിവാദ്യം ചെയ്തു. ബാഡ്മിന്റൺ ഏഷ്യ സർട്ടിഫൈഡ് ഇന്റർനാഷനൽ അമ്പയർ ഷാനിൽ അബ്ദുറഹീമിന്റെ നേതൃത്വത്തിൽ ബഹ്റൈൻ നാഷനൽ അക്രഡിറ്റഡ് അമ്പയർമാരായ ശ്യാം, ഡൊറീൻ, കാതറീൻ എന്നിവർ കളി നിയന്ത്രിച്ചു.
പ്രവാസി വെൽഫെയർ ബാഡ്മിന്റൺ ടൂർണമെന്റ് ജനറൽ കൺവീനർ അബ്ദുൽ റഷീദ് എസ്.എ, അൻവർ സാദത്ത്, ഷാഹുൽ വെന്നിയൂർ, ഫൈസൽ, മുഹമ്മദലി സി.എം, ജോഷി ജോസഫ്, ഇർഷാദ് കോട്ടയം, അനിൽ ആറ്റിങ്ങൽ, സഫീർ, റഈസ്, അൻസാർ, അനസ് കാഞ്ഞിരപ്പള്ളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.