മനാമ: പ്രവാസി മലയാളികളുടെ ഭക്ഷണ ക്രമീകരണമില്ലായ്മ രോഗികളുടെ എണ്ണം ഇരട്ടിയാക്കുന്നതായി പഠന ഫലം. ആശുപത്രികളിലും മെഡിക്കൽ ക്യാമ്പുകളിലും രോഗങ്ങളുമായെത്തുന്ന മലയാളികളിൽ പലരും ഭക്ഷണം കഴിക്കുന്നതിൽ സമയ ക്രമീകരണമോ, ആവശ്യമായ പോഷകങ്ങൾ ഉൾപ്പെടുത്തുന്നതിലോ ശ്രദ്ധിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. ഹൃദയാഘാതവും ജീവിത ശൈലി രോഗങ്ങളും മലയാളികൾക്കിടയിൽ വർധിക്കുന്നതിെൻറ കാരണവും ഇതുതന്നെയാണ്. രാത്രി ഉറക്കമൊഴിയുന്നതും രാവിലെ വൈകിയുണരുന്നതും പ്രഭാത ഭക്ഷണം ഉപേക്ഷിക്കാനുള്ള കാരണമാകുന്നുണ്ട്. താമസ സ്ഥലത്ത് പാചകത്തിനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും രാവിലെ ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ മെനക്കെടാത്തവരാണ് ബാച്ചിലറായി കഴിയുന്നവരിൽ ഭൂരിഭാഗം പേരും. പകരം സാൻഡ്വിച്ചും കോഫിയും പുറത്തുനിന്ന് കഴിക്കുകയും ചെയ്യുന്നു.
ജങ്ക് ഫുഡ് പ്രഭാതഭക്ഷണമാകുേമ്പാൾ സ്വാഭാവികമായുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമാണെന്ന് ഡോക്ടർമാർ പറയുന്നു. ഉച്ചഭക്ഷണം കഴിക്കുന്നതിലാണ് പ്രധാനമായും ആളുകൾ സമയനിഷ്ഠ പാലിക്കുന്നത്. ജോലി സമയത്തുള്ള കൃത്യമായ ഇടവേള ലഭിക്കുന്നതിനാലാണിത്. എന്നിരുന്നാലും ഇരുപത് ശതമാനത്തോളം മലയാളികൾ യഥാസമയം ഉച്ച ഭക്ഷണം കഴിക്കുന്നതിലും വീഴ്ച വരുത്തുന്നവരാന്നെന്നാണ് മെഡിക്കൽ ക്യാമ്പുകളിൽ നിന്നും ആശുപത്രികളിൽ നിന്നും ലഭിക്കുന്ന വെളിപ്പെടുത്തലുകൾ. രാത്രി ഭക്ഷണം സമയം വൈകിയും അതേസമയം നിയന്ത്രണമില്ലാതെ കഴിക്കുന്നതും മലയാളി
യുവാക്കളുടെ പതിവ് രീതിയാണെന്നും വിലയിരുത്തപ്പെടുന്നു. പൊരിച്ച മാംസവും എണ്ണയും നിറഞ്ഞ ഭക്ഷണ പദാർഥങ്ങൾ വയർ നിറയെ കഴിച്ച് അത് ദഹിക്കുന്നതിന് മുെമ്പ കിടന്നുറങ്ങുന്നതും ഭൂരിഭാഗത്തിനും ശീലമായിട്ടുണ്ട്. പാതിരാത്രി ഭക്ഷണം കഴിക്കുന്നത് ദഹന പ്രകൃയയെ ബാധിക്കുമെങ്കിലും അതൊന്നും ആരും ചിന്തിക്കുന്നില്ല. ഇതിെൻറയെല്ലാം ഫലമായി രോഗങ്ങൾ യുവാക്കളെപ്പോലും കീഴ്പ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.