മനാമ: സമൂഹമാധ്യമങ്ങള്‍ സമൂഹനന്മക്കും ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കും വേണ്ടിയാകണം വിനിയോഗിക്കേണ്ടതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പുനഃസംഘടിപ്പിച്ച സൈബര്‍ ആൻഡ് മീഡിയ വിങ്ങിെൻറ 2020-2021 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഒാൺലൈനിൽ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിെൻറ നാലാം തൂണായ മാധ്യമങ്ങളുടെ ഒപ്പമാണ് നിലവില്‍ സമൂഹമാധ്യമങ്ങളുടെ സ്ഥാനം. മാധ്യമങ്ങള്‍ മറച്ചുവെക്കുന്ന പലതും സമൂഹമാധ്യമങ്ങളില്‍ കൂടി ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ കൂടി എന്തുകാര്യവും മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സൈബര്‍ ആൻഡ് മീഡിയ വിങ് ചെയര്മാന് എ.പി ഫൈസല്‍ അധ്യക്ഷത വഹിച്ചു. ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു. ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി.കെ. മുസ്തഫ സ്വാഗതവും സൈബര്‍ ആൻഡ് മീഡിയ വിങ് കണ്‍വീനര്‍ ഫിറോസ് കല്ലായി നന്ദിയും പറഞ്ഞു. ടെക്നിക്കല്‍ കോഒാഡിനേറ്റര്‍ മന്‍സൂര്‍ പി.വി യോഗം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.