????.??.??.?? ????????? ????????????????????

വിമതപക്ഷവും െഎ.വൈ.സി.സി നേതാക്കളും  ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തി

മനാമ: ബഹ്റൈനിലെ കോൺഗ്രസ് സംഘടനയായ ഒ.െഎ.സി.സിയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് നാഷണൽ കമ്മിറ്റിയിലെ വിമത പക്ഷവും യുവാക്കളുടെ കൂട്ടായ്മയായ െഎ.ൈവ.സി.സി നേതൃത്വവും ഉമ്മൻചാണ്ടിയെ കണ്ട് ചർച്ച നടത്തി. ഇന്നലെ അർധരാത്രി കഴിഞ്ഞ് ഉമ്മൻ ചാണ്ടി താമസിച്ച ഹോട്ടലിൽ വെച്ചായിരുന്നു ചർച്ച. കേരളീയ സമാജത്തിൽ നടന്ന പരിപാടിയിൽ പെങ്കടുത്ത് ഉമ്മൻ ചാണ്ടി എത്താൻ വൈകിയത് മൂലമാണ് ചർച്ചക്ക് നിശ്ചയിച്ച സമയം നീണ്ടത്. െഎ.വൈ.സി.സിയിൽ നിന്ന് 35ഒാളം പേർ പെങ്കടുത്തു. ഒ.െഎ.സി.സി വിമത പക്ഷം എന്ന നിലയിൽ ലതീഷ് ഭരതൻ, പി.എസ്.രാജ്ലാൽ തമ്പാൻ, തോമസ് സൈമൺ, യു.കെ.അനിൽ, സിൻസൺ ചാക്കോ എന്നിവരും സംബന്ധിച്ചു. 

എല്ലാ അഭിപ്രായ വിത്യാസങ്ങളും പരിഹരിച്ച് പ്രവർത്തകർ ഒരുമിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. എതിർ പക്ഷത്തുള്ളവർ പറയുന്ന കാര്യങ്ങൾ കെ.പി.സി.സിയുടെ ശ്രദ്ധയിൽ പെടുത്തും. കെ. പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ ഉടൻ ബഹ്റൈൻ സന്ദർശിക്കുന്നുണ്ട്. ആ സമയത്ത് ഒൗദ്യോഗിക നേതൃത്വവുമായി അഭിപ്രായ വിത്യാസമുള്ളവരുടെ പരാതികൾക്ക് പരിഹാരം കാണാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.    ഇപ്പോഴത്തെ നേതൃത്വം ഏകപക്ഷീയ തീരുമാനങ്ങളുമായി, ജനാധിപത്യ മര്യാദകൾ പാലിക്കാതെ പ്രവർത്തിക്കുന്നുവെന്നും എതിർ സ്വരമുള്ളവരെ ഒതുക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്നുമാണ് വിമത പക്ഷം ഉന്നയിച്ച പ്രധാന ആരോപണം. 

ഉമ്മൻചാണ്ടിയുമായി നടന്ന ചർച്ച ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും കോൺഗ്രസ് ഒറ്റെക്കെട്ടായി നിൽക്കേണ്ടത് കാലത്തിെൻറ ആവശ്യമാണെന്നും െഎ.വൈ.സി.സി ഭാരവാഹികൾ പറഞ്ഞു.   ഒൗദ്യോഗിക നേതൃത്വത്തിെൻറ ഏകാധിപത്യ പ്രവണതകൾ അവസാനിപ്പിക്കാതെ ഇപ്പോഴുള്ള പ്രശ്നങ്ങൾ തീരില്ലെന്ന് ഒ.െഎ.സി.സി ഗ്ലോബൽ ഭാരവാഹി ബഷീർ അമ്പലായി പറഞ്ഞു.

Tags:    
News Summary - oommen chandy-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.