മനാമ: ആധുനിക കാലത്ത് സംഗീതം ശാരീരിക^ മാനസിക രോഗങ്ങൾക്ക് ഒൗഷധമാണെന്ന് ഗായകൻ നവാസ് പാലേരി. ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. ദൈവം പ്രവഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നത് താളാത്മകമായിട്ടാണ്. ഒാരോ സൃഷ്ടിയിലും താളമുണ്ട്. സംഗീതം എന്നത് തിരിച്ചറിവിെൻറയും പ്രബോധനത്തിെൻറയും ഭാഗംകൂടിയാണ്. അതുവഴി മനുഷ്യനെ നന്നാക്കാനും മാറ്റിമറിക്കാനും കഴിയും. ഒരു മണിക്കൂർ പ്രസംഗം ചെയ്യുന്നതിനെക്കാൾ ഒരു ഗാനംകൊണ്ട് ഒരു വ്യക്തിയേയോ സമൂഹത്തിനെയോ സ്വാധീനിക്കാൻ കഴിയും എന്നതിന് ലോകത്തെങ്ങും ഉദാഹരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക കാലത്ത് സംഗീതം കൊണ്ട് ചികിത്സ നടത്തുന്നു. ഗർഭിണികൾക്ക് സംഗീതം കേൾപ്പിക്കുക സുഖപ്രസവം സാധ്യമാകുന്നുവെന്നുവരെ പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. ഏകാന്തത അനുഭവിക്കുന്ന കിടപ്പ് രോഗികൾക്ക് സംഗീതം സിദ്ധൗഷധം ആണെന്നും തണൽ വടകരയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയറിെൻറ ഭാഗമായ പ്രവർത്തനങ്ങളിൽ താനും പങ്കുേചരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നൻമ നിറഞ്ഞ പാട്ടുകൾ, പാട്ടിെൻറ മൊഞ്ചും മൊഴിയും എന്നിങ്ങനെയുള്ള പരിപാടികളാണ് താനിപ്പോൾ കേരളത്തിന് അകത്തും പുറത്തും അവതരിപ്പിക്കുന്നത്. ചുരുങ്ങിയത് ഒരു മണിക്കൂർ സമയം കൊണ്ടുള്ള പരിപാടിയിൽ പഴയതും പുതിയതുമായ പാട്ടുകളിലൂടെയുള്ള സഞ്ചാരമാണ് ഉദ്ദേശിക്കുന്നത്. രാജ്യസ്നേഹം, മാതൃസ്നേഹം, സഹജീവികളോടുള്ള സ്നേഹം എന്നിവക്ക് പ്രാധാന്യം നൽകിയുള്ള വർത്തമാനവും പാട്ടുകളുമാണ് അവതരിപ്പിക്കുന്നത്.
നൂറുകണക്കിന് വേദികളിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. മാനവികതയും നൻമയും പ്രചരിപ്പിക്കുക എന്ന ആഗ്രഹമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 35 വർഷമായി കലാരംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് അടുത്തിടെ പുറത്തിറങ്ങാൻ പോകുന്ന സിനിമയിലേക്ക് പാട്ട് എഴുതാനും അവസരം വന്നതിൽ സന്തോഷമുെണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.