മനാമ: ദേശീയ തൊഴിൽദാന പദ്ധതിപ്രകാരം രണ്ടാം ഘട്ടത്തിൽ 14,000 സ്വദേശികൾക്ക് തൊഴിൽ നൽകിയതായി തൊഴിൽ-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി.
ലക്ഷ്യമിട്ടിരുന്നതിൽ 56 ശതമാനം ഇക്കാലയളവിൽ നേടാൻ സാധിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശമനുസരിച്ചാണ് രണ്ടാംഘട്ട തൊഴിൽദാന പദ്ധതിക്ക് ഈ വർഷം തുടക്കമിട്ടത്.
തദ്ദേശീയ തൊഴിൽവിപണി ശക്തിപ്പെടുത്താനും സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിൽ നൽകാനും സാധിച്ചു. 2021ൽ മൊത്തം 25,000 സ്വദേശികൾക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്.
ഇതിൽ 14,011 പേർക്ക് തൊഴിൽ നൽകി. കോവിഡ് പ്രതിസന്ധിക്കിടയിലും ഇത്രയും തൊഴിലന്വേഷകർക്ക് അനുയോജ്യമായ തൊഴിൽമേഖലകളിൽ നിയമിക്കാൻ സാധിച്ചത് നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ കൂടുതൽ സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.