മനാമ: പള്ളികളില്‍ നവംബര്‍ ഒന്ന് മുതല്‍ ദുഹ്ര്‍ നമസ്കാരത്തിന് (മധ്യാഹ്ന പ്രാര്‍ഥന) കഴിഞ്ഞ ദിവസം നല്‍കിയ അനുമതി നവംബര്‍ എട്ടിലേക്ക് നീട്ടിവെക്കാന്‍ നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രാലയം തീരുമാനിച്ചു. ആരാധനാലയങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്ത്തിയാക്കുന്നതിെൻറ ഭാഗമായാണ് ഒരാഴ്ച നീട്ടിയത്.
നേരത്തെ സുബ്ഹ് നമസ്കാരത്തിന് (പ്രഭാത പ്രാര്‍ഥന) അനുമതി നല്‍കിയത് വിജയിച്ച പശ്ചാത്തലത്തിലാണ് ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സിലിെൻറ നിര്‍ദേശ പ്രകാരം ദുഹ്ര്‍ നമസ്കാരത്തിന് കൂടി അനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പള്ളികളില്‍ പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കുകയെന്നും മന്ത്രാലയ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.