ബഹ്റൈനിലെ പള്ളികളിൽ നവംബർ ഒന്ന് മുതൽ ദുഹ്ർ നമസ്കാരം പുനരാരംഭിക്കും

മനാമ: ബഹ്റൈനിൽ പള്ളികളിൽ നവംബർ ഒന്ന് മുതൽ ദുഹ്ർ നമസ്കാരം (മധ്യാഹ്‌ന പ്രാർഥന) പുനരാരംഭിക്കും. ഇസ്ലാമിക കാര്യ സുപ്രീം കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ ടാസ്ക് ഫോഴ്സിെൻറ അംഗീകാരത്തോടെയാണ് തീരുമാനം. പ്രാർഥനക്കെത്തുന്നവർ കോവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പള്ളികളിൽ സുബ്ഹ് നമസ്കാരം (പ്രഭാത പ്രാർഥന) ആഗസ്റ്റ് 28ന് പുനരാരംഭിച്ചിരുന്നു.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 28നാണ് രാജ്യത്തെ ആരാധനലായങ്ങൾ അടച്ചിട്ടത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.