മനാമ: പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിെൻറ പേരില്‍ 10,866 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി പബ്ലിക് സെക്യൂരിറ്റി അസി. ചീഫ് ഡോ. ബ്രിഗേഡിയര്‍ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ അറിയിച്ചു. നാല് ഗവര്‍ണറേറ്റുകളില്‍ സുരക്ഷ ഉദ്യോഗസ്ഥരാണ് കേസുകള്‍ പിടികൂടിയത്. പൊതു സ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധന നടത്തിയിരുന്നു.
കാപിറ്റല്‍ ഗവര്‍ണറേറ്റ് -2096, ഉത്തര ഗവര്‍ണറേറ്റ് -2643, മുഹറഖ് ഗവര്‍ണററേറ്റ് -2989, ദക്ഷിണ ഗവര്‍ണറേറ്റ് -1808 പേര് എന്നിങ്ങനെയാണ് നിയമ ലംഘകരുടെ കണക്ക്.
മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ബോധവല്‍ക്കരണ പരിപാടികള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. അഞ്ചില്‍ കൂടുതല്‍ പേര് പൊതു സ്ഥലങ്ങളില്‍ ഒരുമിച്ചു കൂടരുതെന്ന നിയമം പാലിക്കുന്നതിന് പ്രോല്‍സാഹനം നല്കുന്ന ബോധവല്‍ക്കരണവും നടക്കുന്നുണ്ട്. ജനങ്ങളില്‍ സുരക്ഷാ, ആരോഗ്യ അവബോധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.