ഒമാനിൽനിന്ന് മടങ്ങിയെത്തിയ ഹമദ് രാജാവിനെ കിരീടാവകാശി സ്വീകരിക്കുന്നു
മനാമ: സ്വകാര്യ സന്ദർശനം പൂർത്തിയാക്കി ഒമാനിൽനിന്ന് തിരിച്ചെത്തി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു സ്വകാര്യ സന്ദർശനത്തിനായി ഹമദ് രാജാവ് ഒമാനിലെത്തിയിരുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രാജാവിന് ഊഷ്മളമായ സ്വീകരണം നൽകി.
സന്ദർശന വേളയിൽ, ബഹ്റൈൻ രാജാവും സുൽത്താൻ ഹൈതം ബിൻ താരിഖും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ആരായുകയും ചെയ്തു. സലാലയിലെ റോയൽ വിമാനത്താവളത്തിൽ നൽകിയ യാത്രയയപ്പ് ചടങ്ങിന് സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകി. ഖരീഫ് സീസണിലെ സുഖകരമായ കാലാവസ്ഥ ആസ്വാദിച്ചാണ് ഹമദ് രാജാവ് മടങ്ങിയത്. ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ചരിത്രപരവും സഹോദരപരവുമായ ബന്ധങ്ങളെ എടുത്തുകാണിക്കുന്നതായിരുന്നു സന്ദർശനം. സഹകരണം ഊട്ടിയുറപ്പിക്കുന്നതിനും ഗൾഫ് ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള നേതൃത്വത്തിന്റെ പങ്കിട്ട പ്രതിബദ്ധതയെ സന്ദർശനം പ്രതിഫലിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.