മനാമ: ഇന്ത്യൻ സ്കൂളിൽ തമിഴ് ഭാഷ ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. തമിഴ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, ബിജു ജോർജ്, പ്രിൻസിപ്പൽ വി. ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, വകുപ്പു മേധാവികൾ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ ദീപം തെളിയിച്ചു.
ദേശീയഗാനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. സമീഖ വിശുദ്ധ ഖുർആൻ പാരായണം നിർവഹിച്ചു. ശശിനി ജ്ഞാനശേഖരൻ സ്വാഗതവും ഓവിയ മണികണ്ഠൻ നന്ദിയും രേഖപ്പെടുത്തി. രാജീവൻ രാജ്കുമാർ, വിശ്വജനനി ജനാർദനൻ, ശ്രീറാം സുരേഷ് എന്നിവർ അവതാരകരായിരുന്നു. തമിഴ് അധ്യാപിക രാജേശ്വരി മണികണ്ഠൻ വകുപ്പുതല റിപ്പോർട്ട് അവതരിപ്പിച്ചു.
വിദ്യാർഥികൾ 'തമിഴ് തായ് വാഴ്ത്തും' സംഘഗാനവും അവതരിപ്പിച്ചു. എസ്തർ പക്കിയസെൽവി ജോൺ, ഷാൻ എപ്സിബ, അക്ഷയ സുന്ദരമഹാലിംഗം, ആൻസ് മെൽജിൻ, ദുഷ്യന്ത് രവിചന്ദ്രൻ , ലക്ഷ്യ രാമകൃഷ്ണൻ, ശർമതി അനന്തകൃഷ്ണൻ, ശ്രുതിലയ, ബൂജ ദിലീപ് കുമാർ, സുബിഷ ശ്രീ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.
സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ.
പളനിസ്വാമി എന്നിവർ പരിപാടിയുടെ വിജയം ഉറപ്പാക്കാൻ സഹകരിച്ച് പ്രവർത്തിച്ച അധ്യാപകരെയും വിദ്യാർഥികളെയും അഭിനന്ദിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികൾ:
നാലാം ക്ലാസ് ചിത്രരചനയും കളറിങ്ങും: 1. നിഷ വിജയ ബാബു, 2. ഹനിയ ഫാത്തിമ, 2. അശ്വിൻ സ്റ്റാലിൻ അനിഷ.
അഞ്ചാം ക്ലാസ് കൈയക്ഷര മത്സരം: 1. വർദിനി ജയപ്രകാശ് 2. വിദുല രാജ്കുമാർ, 3. ലക്ഷ്യ രാമകൃഷ്ണൻ.
ആറാം ക്ലാസ് തിരുക്കുറൽ: 1. ശക്തി പ്രിയൻ, 2. വർഷന ഇളങ്കോവൻ, 3. ഷാനൻ ബോ.
ഏഴാം ക്ലാസ് ഭാരതിയാർ കവിതകൾ: 1. ഉമാ ഈശ്വരി, മറ്റിൽഡ ലീ, 2. ലക്ഷിത സമ്പത്ത്, 3. പരമേശ് സുരേഷ്.
എട്ടാം ക്ലാസ് ഭാരതീദാസൻ കവിതകൾ: 1. ദീപക് താനുദേവ്, 2. പ്രതീക്ഷ പൊൻ റോജ, 3. റിതീഷ് ശശികുമാർ.
ഒമ്പതാം ക്ലാസ് തമിഴ് പ്രഭാഷണം: 1. രാജീവൻ രാജ്കുമാർ, 2. സുബ്ബലക്ഷ്മി ഇളങ്കോവൻ,3. വിശ്വജനനി ജനാർദനൻ, ശർമതി അനന്തകൃഷ്ണൻ, സമിക യെലയാർ ശൈഖ് അബൂദാഹിർ.
പത്താം ക്ലാസ് കവിതരചന മത്സരം: 1. ശശിനി ജ്ഞാനശേഖരൻ, 2. എസ്തർ പാക്കിയസെൽവി ജോൺ എഡ്വിൻ, ശ്രീറാം ജയഗണേഷ്, 3. ഓവിയ മണികണ്ഠൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.