മനാമ: അനധികൃത വലകൾ ഉപയോഗിച്ച് കൊഞ്ച് പിടിച്ച നാല് മത്സ്യത്തൊഴിലാളികളെ ഒരു മാസത്തെ ജയിൽശിക്ഷക്ക് ശേഷം നാടുകടത്തും. ലൈസൻസില്ലാതെയാണ് ഇവർ മത്സ്യബന്ധനം നടത്തിയതെന്ന് കോടതി പറഞ്ഞു.
ബോട്ടിൽ ലൈഫ് ജാക്കറ്റുകളോ ഫസ്റ്റ് എയ്ഡ് കിറ്റുകളോ അഗ്നിശമന ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല. കോസ്റ്റ് ഗാർഡിന്റെ പിടിയിലാകാതിരിക്കാൻ ഇരുട്ടിലാണ് മത്സ്യബന്ധനം നടത്തിയത്. ബോട്ടിന്റെ നാവിഗേഷൻ ലൈറ്റുകൾ ബോധപൂർവം ഓണാക്കാതിരുന്നത് മറ്റു കടൽസഞ്ചാരികളെ അപകടത്തിലാക്കുന്നതാണെന്നും കോടതി വിലയിരുത്തി. മറൈൻ പട്രോളിങ് ബോട്ടാണ് ഇവരെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഒരു സ്വദേശിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.