മനാമ: ഇന്ത്യയിൽനിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ഗൾഫ് എയർ ഉൾപ്പെടെ കുറച്ചിട്ടും എയർ ഇന്ത്യ എക്സപ്രസിന് കുലുക്കമില്ല. ഡിസംബർ 31 വരെയുള്ള ഷെഡ്യൂളിൽ 204 ദീനാറിനടുത്താണ് എയർ ഇന്ത്യ എക്സ്പ്രസിെൻറ ടിക്കറ്റ് നിരക്ക്. അതേസമയം, ഗൾഫ് എയർ വിമാനത്തിൽ ഇപ്പോൾ കോഴിക്കോട്ടുനിന്ന് 174 ദീനാറിനും കൊച്ചിയിൽനിന്ന് 172 ദീനാറിനും ടിക്കറ്റ് ലഭ്യമാണ്.
ഗൾഫ് എയർ ടിക്കറ്റ് നിരക്ക് കുറക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സാമൂഹിക സംഘടനകൾ ബഹ്റൈനിലെ പാർലമെൻറ് അംഗങ്ങളെയും ട്രാവൽ ഏജൻറുമാരുടെ സംഘടനയുടെ ഭാരവാഹികളെയും കണ്ട് നിവേദനം നൽകിയിരുന്നു. കേരളത്തിൽനിന്നുള്ള ജനപ്രതിനിധികളുടെ സഹായവും തേടി. ബി.കെ.എസ്.എഫ്, കെ.എം.സി.സി, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ, ഒ.െഎ.സി.സി, ബഹ്റൈൻ പ്രതിഭ തുടങ്ങിയ സംഘടനകൾ ഇക്കാര്യത്തിൽ സമ്മർദം ചെലുത്തി രംഗത്തുണ്ടായിരുന്നു.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രവാസികളുടെ കൂട്ടായ ശ്രമത്തിെൻറ ഫലമായാണ് നിരക്ക് കുറക്കാൻ കഴിഞ്ഞതെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസിെൻറ നിരക്ക് കുറക്കണമെന്ന ആവശ്യവും ശക്തമാണ്. ഡിസംബർ 31 വരെയുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചതിനാൽ നിരവധി പേർ ഇതിനകം ഉയർന്ന നിരക്ക് നൽകി ബുക്ക് ചെയ്ത് കഴിഞ്ഞു.
ഡിസംബർ രണ്ട്, ഒമ്പത്, 16, 23, 30 തീയതികളിൽ 38,992 രൂപയാണ് എയർ ഇന്ത്യ എക്സ്പ്രസിെൻറ വെബ്സൈറ്റിൽ കോഴിക്കോടുനിന്നുള്ള ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. മറ്റ് വിമാനക്കമ്പനികൾ നിരക്ക് കുറച്ചതിനാൽ എയർ ഇന്ത്യ എക്സ്പ്രസും നിരക്ക് കുറക്കാൻ തയാറാകണമെന്ന് പ്രവാസി സംഘടനകളും ട്രാവൽ ഏജൻസികളും ആവശ്യപ്പെടുന്നു.
എമിറേറ്റ്സ് 125 ദീനാർ നിരക്കിലാണ് കേരളത്തിൽനിന്ന് ദുബൈ വഴി സർവിസ് ആരംഭിച്ചത്. ഇത് ഇപ്പോൾ 110 ദീനാറായി കുറഞ്ഞിട്ടുണ്ട്. ൈഫ്ല ദുബൈ 100 ദീനാർ നിരക്കിലാണ് കേരളത്തിൽനിന്ന് സർവിസ് പ്രഖ്യാപിച്ചത്. എന്നാൽ, ദുബൈ വിസ വേണമെന്ന നിബന്ധനയുണ്ട്.
35 ദീനാർ കൊടുത്ത് ദുബൈ വിസ എടുത്താലും ഗൾഫ് എയർ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയേക്കാൾ കുറഞ്ഞ നിരക്കിൽ എത്താൻ കഴിയും. എമിറേറ്റ്സിനും ൈഫ്ല ദുബൈക്കും 96 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പി.സി.ആർ ടെസ്റ്റ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണമെന്ന വ്യവസ്ഥയുമുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസിെൻറ പുതിയ ഷെഡ്യൂൾ വരുേമ്പാഴെങ്കിലും നിരക്ക് കുറയുമോയെന്ന് കാത്തിരിക്കുകയാണ് പ്രവാസികൾ. മറ്റു വിമാനങ്ങളിൽ കൂടുതൽ ലഗേജ് അനുവദിക്കുേമ്പാഴാണ് എയർ ഇന്ത്യ എക്സ്പ്രസിൽ കുറഞ്ഞ ലഗേജും കൂടുതൽ നിരക്കുമെന്ന സ്ഥിതിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.