വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി
മനാമ: അക്രമാസക്തമായ തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കുന്നതിലും സജീവ അന്താരാഷ്ട്ര പങ്കാളിയെന്ന നിലയില്‍ ബഹ്റൈന്‍ രാജ്യത്തിന്റെ ശ്രമങ്ങൾ പ്രശംസനീയമാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി.
സമാധാനം, സുരക്ഷ, മനുഷ്യാവകാശങ്ങള്‍, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ മാനുഷികവും നയതന്ത്രപരവുമായ സമീപനത്തില്‍ ഇവ ഉറച്ചുനില്‍ക്കുന്ന തത്വങ്ങളാണെന്നും സഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിൽ രാജ്യം കാണിക്കുന്ന പ്രതിബദ്ധതയും അദ്ദേഹം പറഞ്ഞു.
‘ഭീകരതയ്ക്ക് കാരണമാകുന്ന അക്രമാസക്തമായ തീവ്രവാദം തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനം’ ആചരിക്കുന്ന വേളയില്‍, വിദ്വേഷവും അക്രമാസക്തമായ തീവ്രവാദവും ചെറുക്കുന്നതിനും ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സഹകരണം വര്‍ധിപ്പിക്കുന്നതിനും ഭീകരതയുടെ ഏതൊരു ബന്ധവും നിരസിക്കുന്നതിനുമുള്ള സമഗ്രമായ എക്‌സിക്യൂട്ടിവ്, നിയമനിർമാണ, ജുഡീഷ്യല്‍ നടപടികളിലൂടെ, ബഹ്റൈന്റെ വ്യത്യസ്തതയെ ഡോ. അല്‍ സയാനി ചൂണ്ടികാട്ടി.
തീവ്രവാദം, തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയെ ചെറുക്കുന്നതിനുള്ള ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ അധ്യക്ഷനായ മന്ത്രിതല സമിതിയുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.സാമ്പത്തികമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ഭീകരതയെ വേരോടെ പിഴുതെറിയുന്നതിലെ അതിന്റെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. 2026, 2027 ലെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരമല്ലാത്ത അംഗത്വത്തിലൂടെയും പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളിലെ സജീവ സാന്നിധ്യത്തിലൂടെയും, തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കുന്നതില്‍ അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. അല്‍ സയാനി കൂട്ടിച്ചേര്‍ത്തു. മതപരവും വിഭാഗീയവും വംശീയവുമായ വിദ്വേഷ പ്രസംഗം കുറ്റകരമാക്കുന്ന ഒരു അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സ്വീകരിക്കുക, മതങ്ങളെ അപമാനിക്കുന്നതിനോ അസഹിഷ്ണുത, തീവ്രവാദം, ഭീകരത എന്നിവ ഉത്തേജിപ്പിക്കുന്നതിനോ സ്വാതന്ത്ര്യങ്ങളുടെയും മാധ്യമങ്ങളുടെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെയും ദുരുപയോഗം തടയുക എന്നിവയ്ക്കുള്ള രാജകീയ ആഹ്വാനത്തോട് അന്താരാഷ്ട്ര സമൂഹം ഫലപ്രദമായി പ്രതികരിക്കണമെന്ന് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
സമാധാന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും, അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തുന്നതിനും, വിദ്യാഭ്യാസ പാഠ്യപദ്ധതിയിലും മത, സാംസ്‌കാരിക, കായിക പ്രവര്‍ത്തനങ്ങളിലും ഈ മൂല്യങ്ങള്‍ സംയോജിപ്പിക്കുന്നതിനും, മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനത്തിന്റെ തത്വങ്ങളാല്‍ നയിക്കപ്പെടുകയും, എല്ലാ മതങ്ങളും സഹിഷ്ണുത സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നതിനായി അദ്ദേഹം കൂട്ടായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.