മനാമ: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ രാഷ്ട്രമാണ് ബഹ്റൈനെന്ന് സർവെ. ജർമനിയാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് യു.കെയും ഇടംപിടിച്ചു. ‘എച്ച്.എസ്.ബി.സി എക്സ്പാറ്റ ് എക്സ്േപ്ലാറർ സർവെ 2018’ ആണ് ഇൗ നിഗമനത്തിലെത്തിയത്. 163 രാജ്യങ്ങളിലെ 22,318ത്തോളം പ്രവാസികളിൽ നിന്നുള്ള പ്രത ികരണം ആരാഞ്ഞ ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്.
ഗൾഫ് മേഖലയിൽ യു.എ.ഇ നാലാം സ്ഥാനം നിലനിർത്തി. സൗദിയുടെ സ ്ഥാനം 13 ആണ്. 2017ൽ സൗദിയുടെ സ്ഥാനം 20 ആയിരുന്നു. ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് ഏറ്റവും അനുയോജ്യമായ രാജ്യം അടയാളപ്പെടുത്തുക എന്നതാണ് സർവെ ലക്ഷ്യമിടുന്നത്. തൊഴിൽ സാധ്യതകൾ, ജീവിതവും തൊഴിലും തമ്മിലുള്ള സംതുലനം, സമ്പാദ്യം തുടങ്ങിയ കാര്യങ്ങളിൽ സർവെ ശ്രദ്ധയൂന്നിയിരുന്നു. 2017ൽ ബഹ്റൈൻ 12ാം സ്ഥാനത്തായിരുന്നു. പ്രവാസികൾക്ക് സമ്പാദ്യം ഉയർത്താൻ അനുകൂലമായ സാഹചര്യം നിലനിൽക്കുന്നതാണ് ബഹ്റൈെൻറ റാങ്കിങ് മെച്ചപ്പെടാനുള്ള പ്രധാന കാരണമെന്ന് എച്ച്.എസ്.ബി.സി എക്സ്പാറ്റ് മേധാവി ജോൺ ഗൊദാർദ് പറഞ്ഞു. മികച്ച ശമ്പള പാക്കേജുകൾ, സമ്പാദ്യ അനുകൂല സാഹചര്യം, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവയും ബഹ്റൈന് അനുകൂലമായെന്ന് അദ്ദേഹം വിലയിരുത്തി. സർവെയിൽ പെങ്കടുത്ത 77 ശതമാനം പ്രവാസികൾ, തങ്ങൾ ബഹ്റൈനിലേക്ക് മാറിയ ശേഷം ശമ്പളം വർധിച്ചതായി വ്യക്തമാക്കി. വ്യക്തിജീവിതം പണയപ്പെടുത്താതെ തന്നെയാണ് ഇൗ നേട്ടം ഉണ്ടാക്കാനായത്. കഴിഞ്ഞ വർഷം 62 ശതമാനമാണ് ഇങ്ങെന അഭിപ്രായപ്പെട്ടത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ ആനുകൂല്യങ്ങളാണ് ബഹ്റൈനിൽ ലഭ്യമാകുന്നതെന്ന് സർവെ വ്യക്തമാക്കി. നേതൃത്വഗുണം മെച്ചപ്പെടുത്താനും ഇവിടെ അവസരമുണ്ട്. പരസ്പര ബന്ധം ബഹ്റൈനിൽ വ്യാപാരം നടത്തുന്നതിൽ നിർണായകമാണ്. കൂടുതൽ നേതൃത്വഗുണം കൈവരിക്കാൻ ബഹ്റൈനിലെ സാഹചര്യങ്ങൾ സഹായകമായെന്ന് സർവെയിൽ പെങ്കടുത്ത 59 ശതമാനം പേർ അഭിപ്രായപ്പെട്ടു. താമസം, വിമാന ടിക്കറ്റ്, ആരോഗ്യ സേവനം, ബോണസ് തുടങ്ങിയ കാര്യങ്ങളിലും മിക്കവരും സംതൃപ്തി രേഖപ്പെടുത്തി. മേൽപ്പറഞ്ഞ സൂചികകളിൽ മേഖലയിൽ തന്നെ എല്ലാ കാര്യങ്ങളിലും തൃപ്തികരമായ അഭിപ്രായം ലഭിച്ചത് ബഹ്റൈനാണ്.
കഴിഞ്ഞ വർഷം രണ്ടാം പാദത്തിലെ സർക്കാർ കണക്കനുസരിച്ച് ബഹ്റൈനിൽ 600,857 പ്രവാസി തൊഴിലാളികളുണ്ട്.
സർവെ പ്രകാരം തൊഴിലെടുക്കാൻ ഏറ്റവും മികച്ച പത്തുരാജ്യങ്ങൾ ഇവയാണ്: ജർമനി, ബഹ്റൈൻ, യു.കെ, യു.എ.ഇ, സ്വിറ്റ്സർലൻറ്, സ്വീഡൻ, സിംഗപ്പൂർ, യു.എസ്, കനഡ, ഹോങ്കോങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.