മനാമ: ബഹ്റൈനിൽ സ്കൂൾ അവധിക്കാലമായതിനാൽ വിവിധ രാജ്യക്കാരായ പ്രവാസികൾ തങ്ങളുടെ നാട്ടിലേക്ക് മടങ്ങുന്ന തിര ക്കാണ്. ഇൗ തിരക്ക് ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് വിമാനത്താവളത്തിലാണ്. പ്രത്യേകിച്ചും നൂറുകണക്കിന് മ ലയാളികളാണ് ദിവസവും നാടുകളിലേക്ക്
പോകുന്നത്. എന്നാൽ പലതവണ വിമാനയാത്ര നടത്തിയവരാണെങ്കിലും പല കാര്യങ്ങ ളിലും അശ്രദ്ധ കാണിക്കുന്നത് മൂലം നിരവധി മലയാളികൾ വിമാനത്താവളത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇൗ സന്ദർഭത്തിൽ ഇക്കാര്യങ്ങൾ കൃത്യമായും ഒാർക്കുക. യാത്ര പോകുന്നതിന് രണ്ടാഴ്ച മുെമ്പ പാസ്പോർട്ടും വിമാനടിക്കറ്റും പരിശോധിച്ച് കൃത്യമായ സ്ഥലത്ത് സൂക്ഷിക്കുക. പാസ്പോർട്ട്, ടിക്കറ്റ് സമയത്ത് കാണാത്തതിെൻറ പേരിൽ പുലിവാൽ പിടിക്കുന്നവർ ധാരാളമുണ്ട്. ടിക്കറ്റിലെ ദിവസവും സമയവും കൃത്യമായി ഒാർമ്മിച്ച് വെക്കുക.
തങ്ങൾക്ക് എയർലൈൻ കമ്പനി നൽകുന്ന അനുവദനീയമായ ബാഗേജ് സൗകര്യങ്ങളെ കുറിച്ച് നേരത്തെ അറിഞ്ഞിരിക്കുക. ഉദാഹരണത്തിന് ഗൾഫ് എയർ തങ്ങളുടെ ഇക്കണോമിക് ക്ലാസ് യാത്രികർക്ക് സാധാരണ രീതിയിൽ 23 കിലോഗ്രാം തൂക്കമുള്ള രണ്ട് സ്ക്വയർ രൂപത്തിലുള്ള ബാഗേജും ഏഴ് കിലോഗ്രാം ഭാരമുള്ള ഹാൻറ് ബാഗുമാണ് അനുവദിച്ചിരിക്കുന്നത്. പെട്ടികളിൽ ഒന്നിൽ ഭാരം കുറവ് ആണന്നതിെൻറ പേരിൽ അടുത്ത പെട്ടിയിൽ 23 കിലോഗ്രാമിൽ കൂടുതൽ അനുവദനീയമല്ല. ടെലിവിഷൻ പെട്ടി പ്രത്യേകിച്ച് അനുവദിക്കുന്നതുമല്ല. അത് അനുവദനീയമായ ബാഗേജുകളിലൊന്നായി ഗൾഫ് എയർ കണക്കാക്കും.
അതുപോലെ ടെലിവിഷൻ കൊണ്ടുപോകുന്നതിനും ഒാരോ വിമാനകമ്പനികളും നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അത് മുൻകൂർ അന്വേഷിച്ച് അറിയുന്നതും നല്ലതായിരിക്കും. അടുത്തിടെ 55 ഇഞ്ചുള്ള ടെലിവിഷൻ സെറ്റുമായി എത്തിയ ഒരു മലയാളിക്ക് ടെലിവിഷൻ സെറ്റ് സുഹൃത്തിനെ വിളിച്ച് ഏൽപ്പിച്ചശേഷമാണ് നാട്ടിലേക്ക് പോകാൻ കഴിഞ്ഞത്. തിരക്ക് ഉള്ള സമയം ആയതിനാൽ മൂന്ന് മണിക്കൂർ മുമ്പ് എങ്കിലും വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കുക. ട്രാൻസിസ്റ്റ് പാസഞ്ചർ ഗേറ്റുകളിൽ ക്യൂ നിൽക്കുന്നവർ ബഹ്റൈനിലേക്ക് വരുന്ന വളരെയധികം അനുഭവ സമ്പത്തുള്ള ചില യാത്രികർ പോലും ബഹ്റൈൻ വിമാനത്താവളത്തിൽ എത്തിയാൽ ട്രാൻസിസ്റ്റ് പാസഞ്ചർ ഗേറ്റിലേക്ക് പോയി ക്യൂ നിൽക്കുക പതിവായിട്ടുണ്ടെന്ന് അറിയുന്നു. തങ്ങൾക്ക് മുെമ്പ പോകുന്ന ആളുകളെ പിന്തുടരുന്നവർക്കാണ് ഇത്തരത്തിൽ അബദ്ധം സംഭവിക്കുന്നത്. ട്രാൻസിസ്റ്റ് പാസഞ്ചർ ഗേറ്റ് വഴി തങ്ങളുടെ ഹാൻറ് ബാഗ് സ്കാൻ ചെയ്തശേഷം ഇത്തരത്തിൽ ക്യൂ നിന്ന് കൗണ്ടറിൽ എത്തിയശേഷമായിരിക്കും കാര്യം മനസിലാക്കുന്നതും തങ്ങളുടെ എമിഗ്രേഷൻ കൗണ്ടറിലേക്കുള്ള വഴി അന്വേഷിച്ച് പരക്കം പായുന്നതും. ആദ്യമേ സംശയ നിവാരണം നടത്തണം. ബഹ്റൈനിൽ ഇറങ്ങാനുള്ളവർ ആദ്യം എമിഗ്രേഷൻ കൗണ്ടറുകളിലേക്കാണ് എത്തേണ്ടത്. ഇവിടെ നടപടി ക്രമങ്ങൾക്കുശേഷം സ്കാനിങ്, ബാഗേജ്, കംസ്റ്റസ് നടപടിക്രമങ്ങൾക്കുശേഷം വിമാനത്താവളത്തിന് പുറത്തേക്ക് പ്രവേശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.