പ്രതീകാത്മക ചിത്രം
മനാമ: വാഹനം മോഷ്ടിക്കുകയും അതുപയോഗിച്ച് മറ്റു വാഹനങ്ങളെ മനഃപൂർവം ഇടിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ റിമാൻഡ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. ജുഫൈറിൽനിന്നാണ് പ്രതി വാഹനം മോഷ്ടിച്ചത്. ബിലാദുൽ ഖദീമിൽവെച്ച് പ്രതി വാഹനമോടിച്ചുപോകുന്നതായി വാഹനത്തിന്റെ ഉടമ കാണുകയും വാഹനം നിർത്തിപ്പിക്കാനായി ശ്രമിക്കുകയും ചെയ്തു.
എന്നാൽ, മറ്റു വാഹനങ്ങളെ മനഃപൂർവം ഇടിച്ച് അപകടമുണ്ടാക്കി ഇയാൾ കടന്നുകളയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വിഡിയോ ക്ലിപ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. സമാനമായ മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് അതേ പ്രതിതന്നെയാണ് ഇത് ചെയ്തതെന്ന് പൊലീസിന് വ്യക്തമാവുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈ മാസം 19ന് നാലാം ലോവർ ക്രിമിനൽ കോടതിയിൽ ഇയാളുടെ കേസിൽ വിധി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.