മനാമ: രാജ്യത്ത് അശൂറ ആഘോഷത്തിനിടയിൽ ഇറാൻ പിന്തുണയോടെ വിധ്വംസക പ്രവർത്തനം നടത്തുകയും കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ 15 പേർ അറസ്റ്റിലായതായി ആഭ്യന്തര മന്താലയം വാർത്തകുറിപ്പിൽ അറിയിച്ചു. ഇറാൻ റവല്യൂഷണറി ഗ്രൂപ്പ് സാമ്പത്തിക പിന്തുണ നൽകി ബഹ്റൈനിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പിടിയിലായവരും പ്രശ്നങ്ങൾ ഉണ്ടാക്കിയത്.
അറസ്റ്റിലായവരിൽ സെക്യൂരിറ്റി ജീവനക്കാരും വിദ്യാർഥിയും തൊഴിൽരഹിതരും ഉൾപ്പെടുന്നുണ്ട്. ആശൂറാ ദിനാചരണത്തിെൻറ മറവില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് കുഴപ്പമുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളെ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം അപലപിച്ചിരുന്നു. സമാധാനപരമായി നടന്ന ആശൂറ ദിനാചരണ പരിപാടികള്‍ കുഴപ്പമുണ്ടാക്കി രാജ്യത്തിെൻറ സമാധാനം തകര്‍ക്കാന്‍ ചിലരുടെ ഭാഗത്തു നിന്നുള്ള ശ്രമം വിജയിക്കാന്‍ സാധിക്കാതെ പോയത് ആഭ്യന്തര മന്ത്രാലയത്തിെൻറ ജാഗ്രതയും ജനങ്ങളുടെ ഒറ്റക്കെട്ടായുള്ള നിലപാടുമായിരുന്നുവെന്ന് കാബിനറ്റ് വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.