മസ്കത്ത്: രാജ്യത്തിെൻറ പത്താം പഞ്ചവത്സര പദ്ധതിയിൽ ഇൗ വർഷം മുൺഗണന നൽകിയ മേഖലകളിലെ ലക്ഷ്യങ്ങൾ കവിഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക മേഖലയിലെ വൈവിധ്യവത്കരണം ലക്ഷ്യമാക്കി ആറു മേഖലകൾക്കായിരുന്നു ഇൗ വർഷം മുൻഗണന കൊടുത്തിരുന്നത്. ഉൽപാദനം, ഗതാഗതം-ലോജിസ്റ്റിക്സ്, ടൂറിസം, മത്സ്യബന്ധനം, ഖനനം, വിദ്യാഭ്യാസം എന്നീ മേഖലകൾക്കായിരുന്നു ജനുവരിയിൽ ആരംഭിച്ച പത്താം പഞ്ചവത്സര പദ്ധതിയിൽ മുൻഗണന നൽകിയിരുന്നത്.
ഇതിൽ മിക്കതിലും വളർച്ച നിരക്കിൽ ശ്രദ്ധേയ വർധന കൈവരിച്ചിട്ടുണ്ടെന്ന് സാമ്പത്തിക മന്ത്രാലയം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
ഇൗ വർഷത്തിെൻറ ആദ്യപകുതിയിൽതന്നെ നിർമാണമേഖലയിൽ 34.2 ശതമാനത്തിെൻറ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2021ൽ നിർമാണമേഖലയിൽ 8.7 ശതമാനത്തിെൻറ വളർച്ചയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ഗതാഗതം, സംഭരണം, വാർത്ത വിനിമയ മേഖലകളിൽ ഇൗ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ തന്നെ 15.8 ശതമാനത്തിെൻറ വർധനയാണ് രേഖപ്പെടുത്തിയത്. ഉദ്ദേശിച്ചതിനേക്കാൾ 7.9 ശതമാനത്തിെൻറ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.
ഇൗ വർഷം ഏറ്റവും കൂടുതൽ മുൻഗണന നൽകിയിരുന്നത് മത്സ്യബന്ധനത്തിനായിരുന്നു. ഇൗ മേലയിൽ 2021 ജനുവരി മുതൽ ജൂലൈ വരെ 21.9 ശതമാനത്തിെൻറ വളർച്ച േനടാനായി. ലക്ഷ്യമിട്ടതിനേക്കാൾ 13ശതമാനത്തിെൻറ വർധനയാണുണ്ടായിരിക്കുന്നത്.
ഖനന മേഖലയിൽ ഇൗ വർഷം ജൂൺ അവസാനത്തോടെ 7.7 ശതമാനം വളർച്ചയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇൗ മേഖലയിൽ 6.8 ശതമാനത്തിെൻറ വർധനയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.