ന്യൂഡൽഹി: ഗുജറാത്തിൽ 2022ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 209 കോടി രൂപ ചെലവഴിച്ചതായി റിപ്പോർട്ട്. പാർട്ടി തെരഞ്ഞെടുപ്പു കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് വ്യാഴാഴ്ചയാണ് കമീഷൻ പുറത്തുവിട്ടത്. പാർട്ടി സമർപ്പിച്ച തെരഞ്ഞെടുപ്പ് ചെലവ് റിപ്പോർട്ട് പ്രകാരം 209.97 കോടി രൂപ പാർട്ടി പൊതു പ്രചാരണത്തിനും സ്ഥാനാർത്ഥികളുടെ വിവിധ തെരഞ്ഞെടുപ്പു ആവശ്യങ്ങൾക്കുമായി ചെലവഴിച്ചു. കഴിഞ്ഞ ഡിസംബറിൽ ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾക്ക് പാർട്ടി 41 കോടി രൂപ നൽകി. വിമാനങ്ങളും ഹെലികോപ്ടറുകളും ഉൾപ്പെടെയുള്ള യാത്രാ ചെലവുകൾക്കായി 15 കോടി രൂപ ചെലവഴിച്ചു. പാർട്ടിയുടെ പൊതുപ്രചാരണത്തിനായി ചെലവഴിച്ചത് 160 കോടിയിലേറെ രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.