ലക്ഷദ്വീപ് വിഷയത്തില്‍ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയായ ഐഷ സുൽത്താന സംവിധാനം ചെയ്ത ആദ്യ ചിത്രം 'ഫ്ലഷി'ന് യു സർട്ടിഫിക്കറ്റ്. പൂർണമായും ലക്ഷദ്വീപിന്‍റെ കഥ പറയുന്ന സിനിമയുടെ രചനയും ഐഷയാണ് നിർവഹിച്ചിരിക്കുന്നത്.
ഇപ്പോൾ പലരും ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരങ്ങളും ചില പ്രശ്നങ്ങളുടെ പരിഹാരവും തന്‍റെ സിനിമയിലുണ്ടെന്ന് ഐഷ പറയുന്നു. 'ലക്ഷദ്വീപിന്‍റെ നെഗറ്റീവും പോസിറ്റീവും ഇതിലുണ്ട്. ഒരു കഥാപാത്രത്തെയും ഭാവനയിൽ നിന്ന് ചിത്രീകരിക്കേണ്ടി വന്നില്ല. ഇതുകാണുന്ന ഓരോ ദ്വീപുകാരനും ഇത് ഞാനാണല്ലോ എന്ന് തോന്നും. കാണുന്ന ഓരോ മലയാളിക്കും ഞാൻ അവിടെ പോയാൽ ഇങ്ങിനെയാണല്ലോ എന്ന് തോന്നും. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം ഈ സിനിമയിലുണ്ട്. കടലിനെയും കരയെയും ഒറ്റ ശരീരമായി കണ്ടുകൊണ്ടുള്ള കൺസപ്റ്റ് ആണ് സിനിമയിൽ. അത് എവിടെ വെച്ച് മുറിച്ചുമാറ്റിയാലും പ്രശ്നമാണ്. ആർക്കും ആരെയും രക്ഷപ്പെടുത്താൻ കഴിയില്ല. നിസ്സാര പ്രശ്നങ്ങൾക്ക് വരെ ആത്മഹത്യയിൽ അഭയം തേടുന്ന പെൺകുട്ടികൾക്കുള്ള മറുപടിയും ഈ സിനിമയിലുണ്ട്'- ഐഷ 'മാധ്യമം ഓൺലൈനി'നോട് പറഞ്ഞു.
ബീന കാസിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബീന കാസിമാണ് ചിത്രം നിർമ്മിക്കുന്നത്. കെ.ജി. രതീഷ് ഛായാഗ്രഹണം നിർവഹിക്കുന്നു. വില്യം ഫ്രാൻസിസും കൈലാസ് മേനോനുമാണ് സംഗീതം. എഡിറ്റിങ്: നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഡിസൈനർ: അനന്ദു സുനിൽ, പ്രൊഡക്ഷൻ കൺട്രോളർ: യാസർ അറാഫത്ത് ഖാൻ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, മേക്കപ്പ്: ഇറ നൂർ, ഓഡിയോഗ്രഫി: രഞ്ജു രാജ് മാത്യു, സൗണ്ട് മിക്സിങ്: ജിജുമോൻ ടി. ബ്രൂസ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: നിതിൻ സി.സി, ഉനൈസ് എസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.