തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭനയും...

  ർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികൾ ഒന്നിക്കുന്നത്. ശോഭന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

'കുറെ വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു മലയാള സിനിമ ചെയ്യാൻ പോവുകയാണ്. വളരെ എക്‌സൈറ്റഡ് ആണ്. ലാല്‍ജിയുടെ 360-ാം സിനിമയാണിത്. ഞങ്ങള്‍ ഒപ്പം അഭിനയിക്കുന്ന അമ്പത്തിയാറാമത് ചിത്രമാണിത്' എന്നാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് ശോഭന പറഞ്ഞത്.

2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു മോഹൻലാൽ- ശോഭന ജോഡികൾ ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിൽ മോഹന്‍ലാലിന്റെ നായികയായല്ല ശോഭന എത്തിയത്. 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിൽ  അഭിനയിച്ചത്.

അതേസമയം, തരുൺ മൂർത്തി ചിത്രത്തില്‍ സാധാരണക്കാരനായ ടാക്സി ഡ്രൈവര്‍ ആയിട്ടാണ് മോഹന്‍ലാല്‍ വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചാണ് ചിത്രമെരുങ്ങുന്നത്. ഒരു ഇടവേളക്ക് ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. താര നിർണയം പൂർത്തിയാകുന്നു. രജപുത്രയുടെ പതിനാലാമത്തെ ചിത്രവും മോഹൻലാലിന്റെ 360മത്തനെ ചിത്രവുമാണിത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമാണിത്.

കെ.ആർ.സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. പ്രമുഖ ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും നിരവധി പുരസ്കാരങ്ങൾക്ക് അർഹനാകുകയും കെ.ആർ.സുനിൽ മികച്ച ഫോട്ടോഗ്രഫർ കൂടിയാണ്. ഛായാഗ്രഹണം ഷാജികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്. കലാസംവിധാനം ഗോകുൽദാസ്. മേക്കപ്പ് പട്ടണം റഷീദ്. കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്. നിർമാണ നിർവഹണം ഡിക്സൻ പൊടുത്താസ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്. റാന്നിയും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷനുകൾ.


Tags:    
News Summary - Shobana and Mohanlal reunite for Tharun Moorthy's 'L360'; watch video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.