കൊച്ചി: സിനിമ-സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച നടക്കും. നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
സിനിമകളേക്കാൾ കുടുതൽ ടെലിവിഷൻ സീരിയലിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ഏറെകാലം ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായ പ്രവർത്തിച്ചിരുന്ന കൈലാസ് നാഥ് ഇതു നല്ല തമാശ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
1999ൽ പുറത്തിറങ്ങിയ സംഗമം എന്ന ചിത്രമാണ് കൈലാസ് നാഥിന്റെ ആദ്യ സിനിമ. ഒരു തലൈ രാഗം എന്ന തമിഴ് ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈലാസ് നാഥിനെ തേടി നിരവധി സിനിമകളുമെത്തി. 163 സിനിമകളിൽ വേഷമിട്ടു. അതിൽ 90 എണ്ണവും തമിഴിലായിരുന്നു. ഹാസ്യ വേഷങ്ങളായിരുന്നു കൂടുതലും. തിരുവനന്തപുരം സ്വദേശിയാണ്. അജിതയാണ് ഭാര്യ. മകൾ ധന്യ. മാതാവ്: ഗൗരി അന്തർജനം. മാന്നാറിലായിരുന്നു ജനനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.