കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ പ്രശസ്ത ബോളിവുഡ് എഡിറ്റർ അജയ് ശർമ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് എഡിറ്റർ അജയ് ശർമ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് രൂക്ഷമായി കഴിഞ്ഞ രണ്ടാഴ്ച്ചയായി ഡൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. ഒാക്സിജൻ ലെവൽ താഴ്ന്നതിനാൽ അദ്ദേഹത്തിന് അടിയന്തരമായി ഓക്സിജൻ ബെഡ് വേണമെന്ന് സംവിധായകൻ അശോക് പണ്ഡിറ്റ് ട്വിറ്ററിലൂടെ അറിയിച്ചതിന് 10 ദിവസങ്ങൾക്ക് ശേഷമാണ് അജയ് ശർമ മരണത്തിന് കീഴടങ്ങുന്നത്. ഭാര്യയും നാല് വയസുള്ള മകനുമടങ്ങുന്നതാണ് കുടുംബം.

നടി ശ്രിയ പിൽഗാവ്കർ അദ്ദേഹത്തിെൻറ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തി. 'തകർന്നുപോയി എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും. ഞങ്ങൾക്കിന്ന് അജയ് ശർമയെ നഷ്ടമായി. ഒരു അസാധ്യ എഡിറ്റർ മാത്രമായിരുന്നില്ല, മഹാനായ മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം'. ശ്രിയ ട്വിറ്ററിൽ കുറിച്ചു. പ്രഗത്ഭ എഡിറ്റർ ടി.എസ് സുരേഷും അജയ് ശർമക്ക് നിത്യശാന്തി നേർന്നു. വളരെ മികച്ചൊരു പ്രതിഭ നേരത്തെ പോയി. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിെൻറ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. -ടി. സുരേഷ് ട്വിറ്ററിൽ കുറിച്ചു.

ലുഡോ, പ്യാർ കാ പഞ്ചാബ 2, തും മിലേ, കർവാൻ, ജഗ്ഗാ ജാസൂസ്, ഹൈ ജാക്ക്, ഇന്ദൂ കി ജവാനി, ക്രൂക്ക് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ അദ്ദേഹം എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ആമസോൺ സീരീസ് ബന്ദിഷ് ബൻഡിറ്റ്സും അജയ് ശർമയായിരുന്നു എഡിറ്റ് ചെയ്തത്. തപ്സി പന്നുവിെൻറ രശ്മി റോക്കറ്റ് എന്ന ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചുവരവേയാണ് അന്ത്യം. ജോളി 1995 എന്ന ഹൃസ്വചിത്രവും അദ്ദേഹം സംവിധാന ചെയ്തിട്ടുണ്ട്. ചിത്രം ഹോട്സ്റ്റാറിൽ ലഭ്യമാണ്.

Tags:    
News Summary - Film editor Ajay Sharma dies of covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.