ദുൽഖർ നിർമിച്ച 'മണിയറയിലെ അശോകൻ' ഒ.ടി.ടി റിലീസിന്; തിരുവോണ നാളിൽ നെറ്റ്ഫ്ലിക്സിലൂടെ കാണാം

ദുൽഖർ സൽമാൻ നിർമിച്ച ഏറ്റവും പുതിയ ചിത്രമായ 'മണിറയിലെ അശോകൻ' ഓവർ ദ ടോപ് (ഒ.ടി.ടി) പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ചിത്രം തിരുവോണ നാളായ ആഗസ്റ്റ് 31ന് റിലീസ് ചെയ്യുന്ന വിവരം നെറ്റ്ഫ്ലിക്സാണ് അറിയിച്ചത്. നെറ്റ്ഫ്ലിക്‌സ് പുറത്തുവിട്ട ആഗസ്റ്റ് റിലീസ് പട്ടികയിലാണ് ചിത്രമുള്ളത്.

വേഫെയറർ ഫിലിംസിെൻറ ബാനറിൽ ദുൽഖർ നിർമിച്ച ചിത്രത്തിൽ ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ഷംസു സയ്ബയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്നു.

സംവിധായകനെ കൂടാതെ എഴുത്തുകാരായ വിനീത് കൃഷ്ണൻ, മഗേഷ് ബോജി, സംഗീത സംവിധായകൻ ശ്രീഹരി കെ. നായർ, ഛായാഗ്രാഹകൻ സജാദ് കാക്കു, നിശ്ചല ഛായാഗ്രാഹകൻ ഷുഹൈബ് എസ്.ബി.കെ എന്നീ പുതുമുഖങ്ങളെ കൂടി മലയാള സിനിമക്ക് പരിചയപ്പെടുത്തുകയാണ് ദുൽഖർ.

ചിത്രത്തിലെ രണ്ടുഗാനങ്ങൾ ഇതിനോടകം പുറത്തുവന്നു. ദുൽഖറും ഗ്രിഗറിയും ചേർന്ന് ആലപിച്ച 'ഉണ്ണിമായ' എന്ന ഗാനം യൂട്യൂബിൽ ഹിറ്റായിരുന്നു. കെ.എസ്. ഹരിശങ്കർ പാടിയ 'പെയ്യും നിലാവ്' എന്ന ഗാനമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ആദ്യമായി നിർമാതാവിെൻറ വേഷമണിഞ്ഞത്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരോടൊപ്പം ദുൽഖറും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.

ജയസൂര്യയും അതിഥി റാവുവും മുഖ്യവേഷങ്ങളിൽ അഭിനയിച്ച 'സൂഫിയും സുജാതയും' ആണ് ഒ.ടി.ടി റിലീസായി എത്തിയ ആദ്യ മലായാള ചിത്രം. ആമസോൺ പ്രൈമിലൂടെയായിരുന്നു റിലീസ്. ചിത്രത്തിെൻറ നിർമാതാവായ വിജയ് ബാബുവിെൻറയും ജയസൂര്യയുടെയും ഭാവി പ്രൊജക്ടുകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് തിയറ്റർ ഉടമകളുടെ സംഘടനയുടെ തീരുമാനം.

പൈറസി ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ടൊവിനോ തോമസ് നായകനാവുന്ന 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റഴ്സ്' ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അനുമതി നൽകിയിരുന്നു. ഡിസ്നി ഹോട്സ്റ്റാറിലൂടെയാകും ചിത്രം പ്രദർശനത്തിനെത്തുക.

എന്നാൽ, ഒരു സിനിമക്ക് മാത്രം അനുമതി നൽകി മറ്റുള്ളവരോട് സഹകരിക്കില്ലെന്ന് നിലപാടിനെതിരെ സംവിധായകൻ ആഷിഖ് അബുവും നിർമാതാവ് ആഷിക് ഉസ്മാനും രംഗത്തെത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.