അത്ഭുത സിദ്ധിയുള്ള ഒരു പ്രതിമയുടെ കഥ പൂർണ്ണമായും ഹ്യൂമർ -ഫാന്‍റസി ജോണറിൽ അവതരിപ്പിക്കുന്ന 'തേവർ' എന്ന സിനിമയുടെ ചിത്രീകരണം പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. ഹൊറൈസൺ എന്‍റർടൈൻ മെന്റിന്റെ ബാനറിൽ രാജൻ മൊട്ടമ്മൽ (ത്രളിപ്പറമ്പ് ) നിർമിക്കുന്ന ഈ ചിത്രം നിജിഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
കേരള തമിഴ്നാട് അതിർത്തി പ്രദേശത്ത് മൂന്നു ചെറുപ്പക്കാരെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്ഥ സാഹചര്യങ്ങളിലായി എത്തപ്പെട്ടതാണ് മൂവരും. മൂവർക്കും ചില ലക്ഷ്യങ്ങളുണ്ട്. അതു നടത്തിയെടുക്കാനുള്ള ഉദ്യമങ്ങൾക്കിടയിലാണ് അങ്ങുത സിദ്ധിയുള്ള ഒരു പ്രതിമ ഇവരുടെ ജീവിതത്തിലെത്തുന്നത്. ഈ പ്രതിമ എത്തിയതോടെ അരങ്ങേറുന്ന പ്രശ്നങ്ങളാണ് ഹ്യൂമർ, ഫാന്റെസി ജോണറിലൂടെ അവതരിപ്പിക്കുന്നത്.
സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ഹ്യൂമർ, ഫാന്‍റസി ചിത്രമായിരിക്കും തേവർ. ധ്യാൻ ശ്രീനിവാസനും, ഷെഹീൻ സിദ്ദിഖും, പുതുമുഖം ഡോ റോഷൻ രാജുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ ഡോക്ടറായി സേവനം അനുഷ്ടിക്കുന്ന ഡോ റോഷൻ രാജ് ഈ ചിത്രത്തിലെ ക്രിസ്റ്റി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നിർമാതാവ് മൊട്ടമ്മൽ രാജന്‍റെ മകനാണ് ഡോ റോഷൻ രാജ്. മലയാളത്തിനു പുറമേ തമിഴിലേയും നിരവധി പ്രമുഖ താരങ്ങൾ ഈ ചിത്രീത്തിൽ അണിനിരക്കുന്നു. ഏതുഭാഷക്കും ദേശത്തിനും അനുയോജ്യമാം വിധം ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഈ കഥയുടെ അവതരണം.
തലൈവാസിൽ വിജയ്, കലാഭവൻ ഷാജോൺ ദേവൻ, ഹരീഷ് കണാരൻ, സുനിൽ സുഗത, ഷാജു ശ്രീധർ,മേജർ രവി,നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, വയ്യാ പുരി, ഐശ്യര്യാ പൂജാ റാം, ഡാനി എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം - ഓസേപ്പച്ചൻ, ഛായാഗ്രഹണം എൽദോ ഐസക്ക്, എഡിറ്റിങ് - അയൂബ് ഖാൻ, കലാ സംവിധാനം -സജിത് മുണ്ടയാട്, പ്രൊജക്റ്റ് ഡിസൈൻ -ഹംസ ദേശമംഗലം, മേക്കപ്പ് -മഹേഷ് ചേർത്തല, കോസ്റ്റ്യും ഡിസൈൻ- സുകേഷ് താനൂർ. സ്‌ക്രിപ്റ്റ് അസിസ്റ്റന്‍റ് ബിനു കുമാർ, എസകോറിയോഗ്രാഫി - ശാന്തി കുമാർ, ആക്ഷൻ -ബ്രുസ്‌ലി രാജേഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രസാദ് യാദവ്, ഫിനാൻസ് കൺട്രോളർ- വിവേക് കാർത്തികേയൻ, ഫിനാൻസ് മാനേജർ മുരുകേശൻ കൽപ്പാത്തി, സ്റ്റിൽസ്- ഷിബി ധിവദാസ്, പ്രൊഡക്‌ഷൻ മാനേജർ - അരുൺ കെ, പ്രൊഡക്ഷൻ കൺട്രോളർ - ജബ്ബാർമതിലകം, പി.ആർ.ഒ വാഴൂർ ജോസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.