മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിലാണ് ഗോവിന്ദ. നടന്‍റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശപ്രകാരം ഗോവിന്ദക്ക് ആവശ്യമായ മരുന്നുകൾ നൽകിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ലളിത് ബിൻഡാലിനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒട്ടേറെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ടുകൾക്കായി കുടുംബം കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ലൈസൻസുള്ള റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി ഗോവിന്ദയുടെ കാലിന് പരിക്കേറ്റിരുന്നു. ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട പുറത്തെടുത്തത്.
1986 -ൽ ലവ് 86 എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 990 കളിൽ ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറുകളിൽ ഒരാളായിരുന്നു. 130ലധികം ചിത്രങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. പങ്കാളി, ദുൽഹെ രാജ, ആൻഖെൻ, രാജ ബാബു, ദീവാന മസ്താന, കൂലി നമ്പർ 1, ഹസീന മാൻ ജായേഗി, ഭാഗം ഭാഗ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തെ കൂടുതൽ ജനപ്രിയമാക്കി. 1
2019 ൽ പുറത്തിറങ്ങിയ രംഗീല രാജയാണ് ഗോവിന്ദയുടെ അവസാന ചിത്രം. ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ നിലവിലെ ആസ്തി ഏകദേശം 150 മുതൽ 170 കോടി രൂപയാണ്. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, ബ്രാൻഡ് അംഗീകാരങ്ങൾ എന്നിവയാണ് നടന്റെ പ്രധാന വരുമാന മാർഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.