മുംബൈ: പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരുന്ന ആമിർ ഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ. ആഗസ്റ്റ്11 തിയറ്റർ റിലീസായി എത്തിയ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 11.50 കോടി രൂപ മാത്രമാണ് ആദ്യദിനം ചിത്രത്തിന് നേടാൻ കഴിഞ്ഞത്. പിവിആർ, സിനിപോളിസ് എന്നിവയിൽ നിന്ന് ഏകദേശം 6.10 കോടി രൂപ മാത്രമാണ് നേടിയത്. 15 കോടി രൂപക്ക് മുകളിൽ ആദ്യദിനകളക്ഷൻ പ്രതിക്ഷിച്ചിരുന്നു. എന്നാൽ ആമിർഖാന് പ്രതീക്ഷ നിലനിർത്താൻ സാധിച്ചില്ല. എന്നാൽ ഇനി വരുന്ന അവധി ദിനങ്ങൾ ചിത്രത്തിന് പ്രതീക്ഷ നൽകുന്നുണ്ട്.
ചിത്രം പ്രേക്ഷകരെ പൂർണ്ണമായും നിരാശപ്പെടുത്തിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ട്വീറ്റ് ചെയ്തിരുന്നു. 2018 ൽ പുറത്ത് ഇറങ്ങി തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന് ശേഷം തിയറ്ററുകളിൽ എത്തുന്ന ആമിർ ഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ.
1994 ൽ പുറത്ത് ഇറങ്ങിയ ടോം ഹാങ്ക്സ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ലാൽ സിങ് ഛദ്ദ. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ആമിർ ഖാനോടൊപ്പം കരീന കപൂർ, നാഗ ചൈതന്യ, മോന സിങ് എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാരൂഖ് ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഹിന്ദിയിലേക്ക് മൊഴിമാറ്റിയത് നടൻ അതുൽ കുൽക്കർണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.