സാമന്തക്കൊപ്പം ഇനിയും അഭിനയിക്കുമോ? -വിവാഹമോചനത്തിന് ശേഷമുള്ള നാഗ ചൈതന്യയുടെ മറുപടി...

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച ഒരു വിവാഹമോചനമാണ് താരങ്ങളായ സാമന്തയുടേയും നാഗചൈതന്യയുടേതും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ജീവിതത്തില്‍ ഒന്നായ ഇവരുടെ വേര്‍പിരിയലിന്റെ കാരണം ഇനിയും വ്യക്തമല്ല. ഔദ്യോഗികമായി വേര്‍പിരിഞ്ഞിട്ട് ഏറെ നാളുകളായെങ്കിലും ഇനിയും വിവാഹമോചനത്തിന്റെ കാരണം താരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അഭിമുഖങ്ങളില്‍ ഇതിനെ കുറിച്ച് മറുപടി പറയാറുണ്ടെങ്കിലും പരസ്പരം ബഹുമാനിച്ചു കൊണ്ടാണ്  സംസാരിക്കുന്നത്. വേർപിരിയലിന് ശേഷം ഇരുവരും അഭിനയത്തില്‍ സജീവമാണ്.

വിവാഹമോചനം ഇവരുടെ അഭിനയജീവിതത്തെ ബാധിച്ചിട്ടില്ല. സാമന്തക്കൊപ്പം ഒന്നിച്ച് അഭിനയിക്കാന്‍ നാഗചൈതന്യക്ക് ഇപ്പോഴും താല്‍പര്യമാണ്. തന്റെ പുതിയ ചിത്രമായ താങ്ക്യൂവിന്റെ പ്രചരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അത് വളരെ രസകരമായിരിക്കും. എന്നാല്‍ സംഭവിക്കുമോ ഇല്ലയോ എന്ന് പ്രപഞ്ചത്തിന് മത്രമേ അറിയുകയുള്ളൂ എന്നാണ് നടൻ പറഞ്ഞത്. എപ്പോഴെങ്കിലും സാമന്തക്കൊപ്പം പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

'സംഭവിച്ചാല്‍ വളരെ രസകരമായിരിക്കും. സാമന്തക്കൊപ്പം പ്രവര്‍ത്തിക്കുമോ എന്ന് അറിയില്ല. അത് പ്രപഞ്ചത്തിന് മാത്രമേ അറിയൂ. നമുക്ക് കാണാം' -നാഗചൈതന്യ പറഞ്ഞു.

2021 ഒക്ടോബര്‍ 2-നാണ് സാമന്തയും നാഗചൈതന്യയും ഔദ്യോഗികമായി വേർപിരിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത്. ''ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികളോട്, ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷമാണ്  വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതല്‍ ആയിരുന്നു. ഇനിയും ഞങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളെ പിന്തുണക്കാനും ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും  ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും  അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി'' -താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Tags:    
News Summary - Naga chaitanya Opens Up about Acting With Ex-wife Samantha Ruth Prabhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.