തൃശൂർ: പ്രമുഖ ബാലസാഹിത്യകാരി സുമംഗല (ലീല നമ്പൂതിരിപ്പാട് -87) നിര്യാതയായി. മകന് അഷ്ടമൂര്‍ത്തിയുടെ വടക്കാഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അമ്പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. പഞ്ചതന്ത്രം, തത്ത പറഞ്ഞ കഥകള്‍, കുറിഞ്ഞിയും കൂട്ടുകാരും, നെയ്പ്പായസം, തങ്കകിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപൊതി, കുടമണികള്‍, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികള്‍ എന്നീ സമാഹരങ്ങളാണ് ബാലസാഹിത്യ ലോകത്തിന് സുമംഗലയുടെ സംഭാവന. കടമകള്‍, ചതുരംഗം, ത്രയംബകം, അക്ഷഹൃദയം എന്നീ നോവലുകളും രചിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സര്‍ക്കാറിെൻറ സാമൂഹിക ക്ഷേമ വകുപ്പ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി പുരസ്കാരം, 2010ല്‍ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, ശൂരനാട് കുഞ്ഞൻപിള്ള പുരസ്കാരം (2017), പൂന്താനം ദിനാഘോഷത്തിെൻറ ഭാഗമായി ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ പൂന്താനം -ജ്ഞാനപ്പാന പുരസ്കാരം എന്നിവയും സുമംഗലക്ക് ലഭിച്ചിട്ടുണ്ട്.
1934 മേയ്16ന് പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് ജനനം. ഒറ്റപ്പാലം ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1948ല്‍ പത്താം ക്ലാസ് പാസായെങ്കിലും തുടര്‍ന്ന് കോളജില്‍ പഠിക്കാന്‍ പ്രായം തികഞ്ഞിരുന്നില്ല. അച്ഛന് ഒ.എം.സി. നാരായണന് നമ്പൂതിരിപ്പാടിെൻറ കീഴില്‍ സംസ്കൃതവും ഇംഗ്ലീഷും പഠിച്ചു. പിന്നീട് കോളജില്‍ ചേര്‍ന്നില്ല. 15ാം വയസ്സില്‍ വിവാഹിതയായി. യജുർവേദ പണ്ഡിതനും ഭൂഗര്‍ഭശാസ്ത്രത്തില്‍ ബിരുദധാരിയുമായിരുന്ന അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടായിരുന്നു ഭര്‍ത്താവ്. വിവാഹത്തിനുശേഷം കേരള കലാമണ്ഡലത്തില്‍ ജോലിയിൽ പ്രവേശിച്ച സുമംഗല പിന്നീട് അവിടത്തെ പബ്ലിസിറ്റി ഓഫിസര്‍ ചുമതല വഹിച്ചു.
ഡോ. ഉഷ നീലകണ്ഠന്, നാരായണന്, അഷ്ടമൂര്‍ത്തി എന്നിവരാണ് മക്കള്‍. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.