കിഴക്കമ്പലം: വിവാഹ വാഗ്ദാനം നല്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 10വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. ഐരാപുരം മണ്ണുമോളത്ത് വീട്ടിൽ സുബിനെയാണ് (28) പെരുമ്പാവൂർ ഫാസ്റ്റ്ട്രാക് കോടതി ജഡ്ജി വി. സതീഷ് കുമാർ ശിക്ഷവിധിച്ചത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് സമയബന്ധിതമായി കുറ്റപത്രവും സമർപ്പിച്ചെങ്കിലും വിധി പ്രഖ്യാപിക്കാനിരിക്കെ ഒളിവിൽപോയ പ്രതിയെ തടിയിട്ടപറമ്പ് പൊലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
എസ്.എച്ച്.ഒമാരായ പി.എം. ഷമീർ, സന്തോഷ് കുമാർ, ടി.എസ്. ശിവകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.ആർ. ജയൻ, ഷംസ ബീവി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.