പ്രതീകാത്മക ചിത്രം
വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസ് പ്രദേശത്ത് വെള്ളിയാഴ്ച വൈകുന്നേരം രണ്ട് വയസ്സുള്ള റാത്തോഡിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെ, സി.ആർ.പി.എഫ് ക്യാമ്പിന്റെ അതിർത്തി മതിലിനടുത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. തലയിൽ മുറിവേറ്റ നിലയിലായിരുന്നു. ഭാരമേറിയ ഒരു വസ്തു കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.
ഖജൂരി ഖാസ് പൊലീസ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഡീഷനൽ ജില്ല ഡെപ്യൂട്ടി പൊലീസ് കമീഷണർ സന്ദീപ് ലാംബയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. സി.സിടി.വി ദൃശ്യങ്ങൾ നിർണായക സൂചനകൾ നൽകിയിട്ടുണ്ട്, ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഖജൂരി ഖാസ് ഫ്ലൈഓവറിന് താഴെയാണ് റാത്തോഡ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ ബന്ധുക്കളും സമീപത്ത് തന്നെയായിരുന്നു താമസം. മാതാപിതാക്കൾ തൊഴിലാളികളാണ്. വെള്ളിയാഴ്ച വൈകുന്നേരം കളിക്കുന്നതിനിടെയാണ് കുട്ടി പെട്ടെന്ന് അപ്രത്യക്ഷനായി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തിരയുന്നതിനിടെ ശനിയാഴ്ച രാവിലെ 6:15 ഓടെ രാവിലെ നടക്കാനിറങ്ങിയവർ സി.ആർ.പി.എഫ് ക്യാമ്പിന് സമീപത്ത് തലയിൽ നിന്ന് രക്തം വാർന്ന നിലയിൽ ഒരു കുട്ടി മുഖം താഴേക്കായി കിടക്കുന്നത് അവർ കണ്ടു. വിവരം ലഭിച്ച് പൊലീസ് എത്തി കുട്ടിയെ തിരിച്ചറിയുകയായിരുന്നു.
പ്രതിയെ തിരിച്ചറിഞ്ഞതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടെ പിതാവുമായി പ്രതിക്ക് വൈരാഗ്യം ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അതിനുള്ള പ്രതികാരമായാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.