17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു

ലക്നോ: ഉത്തർപ്രദേശിൽ പതിനേഴുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. മുസാഫര്‍നഗറിലെ ബോപ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രതികളായ സുബാമും ആഷിഷും ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് പേരക്ക നൽകാമെന്ന് പൂന്തോട്ടത്തിലേക്ക് കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു ഇരുവരും. സാമൂഹിക മാധ്യമങ്ങള്‍ വഴി ആക്രമണദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അതിനിടെ മറ്റൊരു സംഭവത്തില്‍ ഒരു യുവതിക്ക് നേരെയുണ്ടായ ബലാല്‍സംഗശ്രമത്തിന് കൊട്ടോളി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൃഷിയിടത്തില്‍ പണി ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതിയായ ബോബി ഓടി രക്ഷപ്പെട്ടു.

Tags:    
News Summary - Two Men Allegedly Rape a 17-Year-Old Girl in Muzaffarnagar, Video Shared Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.