ലല്ലു ദിഗൽ, സുരേഷ്
ആലുവ: മോഷ്ടിച്ച ഇലക്ട്രിക് വയറുമായി ആലുവയിൽ അന്തർ സംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ട് മോഷ്ടാക്കൾ പിടിയിൽ. ഒഡീഷ സ്വദേശി ലല്ലു ദിഗൽ (38), കരിങ്കുന്നം വലിയ കോളനി തെക്കേടത്തിൽ വീട്ടിൽ സുരേഷ് (കൊച്ചുസുരേഷ് -59) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. റെയിൽവേ സ്റ്റേഷന് പിന്നിലെ കെ.എസ്.ഇ.ബി കെട്ടിടത്തിലെ ഇലക്ട്രിക് കേബിളുകളാണ് ഇവർ മോഷ്ടിച്ചത്. സേഫ് ആലുവയുടെ ഭാഗമായി പ്രത്യേക പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഉളിയന്നൂർ പാലത്തിനടിയിൽനിന്നാണ് ഇവരെ പിടികൂടിയത്. സുരേഷ് അഞ്ച് മോഷണക്കേസിലെ പ്രതിയാണ്. എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, എസ്. സുബൈർ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.