മഞ്ജുള
കാക്കനാട്: ജോലി ചെയ്യുന്ന വീട്ടിൽനിന്ന് സ്വർണവും പണവും തട്ടിയ കേസിൽ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. ചെമ്പുമുക്കിന് സമീപം വാടകക്ക് താമസിക്കുന്ന സേലം സ്വദേശിനി മഞ്ജുളയാണ് (32) തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.
ലോക്കറിൽ സൂക്ഷിച്ചിരുന്ന നാലര പവൻ സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. ചെമ്പുമുക്ക് പുളിക്കില്ലം ഈസ്റ്റ് റോഡിലെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ വീട്ടുജോലി ചെയ്തു വരുകയായിരുന്നു മഞ്ജുള. അതിനിടെ ഒന്നാം നിലയിലെ പ്രധാന കിടപ്പുമുറിയിലെ ലോക്കറിൽനിന്ന് സ്വർണവും പണവും അപഹരിക്കുകയായിരുന്നു. ഉദ്യോഗസ്ഥരായ ഉടമസ്ഥർ വീട്ടിലില്ലാത്ത സമയം നോക്കി 1,70,000 രൂപയോളം വില വരുന്ന 37 ഗ്രാം സ്വർണവും 9000 രൂപയുമാണ് അപഹരിച്ചത്. ദീപാവലി സമയത്ത് ലോക്കർ തുറന്നു നോക്കിയപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. തുടർന്ന് തൃക്കാക്കര പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ സംഭവത്തിന് പിന്നിൽ മഞ്ജുളയാണെന്നന് വ്യക്തമായതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറ്റസമ്മതം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.