സ്‌റ്റീഫൻ

വിവിധ സ്ഥലങ്ങളിൽ മോഷണം: മോഷ്ടാവിനെ പിടികൂടി; 55 പവൻ ആഭരണങ്ങളും കണ്ടെടുത്തു

നാഗർകോവിൽ: തമിഴ്നാട്, കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മോഷ്ടാവിനെ പിടികൂടി. നെയ്യൂർ നെല്ലിയാർകോണം സ്വദേശി സ്‌റ്റീഫനെയാണ് (36) തക്കല പൊലീസ് ഇൻസ്പെക്ടർ നെപ്പോളിയനും സംഘവും ചേർന്ന് പിടികൂടിയത്.

ഇയാളുടെ പക്കൽനിന്ന് അടുത്തിടെ കന്യാകുമാരി ജില്ലയിൽ കുമാരപുരത്ത് വാഴക്കുലക്കച്ചവടക്കാരനായ സോമന്റെ വീട്ടിൽ നിന്ന് കവർന്ന 65 പവൻ സ്വർണാഭരണങ്ങളിൽ 55 പവൻ കണ്ടെടുത്തു. ആഭരണം കൂടാതെ 2.47 ലക്ഷം രൂപയും ഇയാൾ കവർന്നിരുന്നു. സി.സി.ടി.വി കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ മേക്കാമണ്ഡപത്തിൽ നിന്ന് പിടികൂടിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട, ചങ്ങനാശ്ശേരി, തിരുവല്ല, തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ മോഷണവുമായി ബന്ധപ്പെട്ട് 40 കേസുകൾ ഉള്ളതായി അറിഞ്ഞു.

തിരുപ്പൂരിൽ ഗുണ്ടാനിയമപ്രകാരം ഒരു വർഷം ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയാണ് വീണ്ടും മോഷണം നടത്തിയത്. ഇയാളെ പത്മനാഭപുരം കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിൽ അടച്ചു.

Tags:    
News Summary - theft in thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.