തുടർന്ന് ജാമ്യം നേടി പുറത്തിറങ്ങി മുങ്ങിയ ജിത്തു ബംഗളൂരിലും മറ്റും കഴിഞ്ഞ ശേഷം ആറുമാസം മുമ്പ് നാട്ടിൽ വന്ന് ഇടുക്കി തങ്കമണിയിലെ വനമേഖലയിൽ ഒളിവിൽ കഴിയുകയും തുടർന്ന് മേരിഗിരിയിൽ റിസോർട്ട് നടത്തിവരുകയുമായിരുന്നു. ഇവിടെ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്.പൊൻകുന്നത്ത് കഞ്ചാവുമായി ഇയാൾ നേരേത്ത പിടിയിലായിട്ടുണ്ട്.
ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ മോഷണം, വധശ്രമം, കഞ്ചാവുവിൽപന അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കല്ലൂർക്കാട് സി.ഐ കെ.ജെ. പീറ്റർ, എസ്.ഐ ടി.എം. സൂഫി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.