മലപ്പുറം: കൊണ്ടോട്ടിയില്‍, ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയതിന് ആറാംക്ലാസുകാരനെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ സല്മാന് അന്‍സാരിയാണ് തേഞ്ഞിപ്പലം പൊലീസിന്റെ പിടിയിലായത്. കുട്ടി ടയര്‍ ഉരുട്ടിക്കളിക്കുമ്പോള്‍ ഇയാളുടെ ദേഹത്ത് മുട്ടിയെന്നാരോപിച്ച് ഇയാള്‍ കുട്ടിയെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
പരിക്കേറ്റ അശ്വിന് ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സെപ്റ്റംബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അശ്വിന്റെ കഴുത്തിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ അയല്‍വാസികൂടിയാണ് സല്മാന് അന്‍സാരി. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.