ബംഗളൂരു: നഗരത്തിൽ കമ്മനഹള്ളിയിലെ ഹോട്ടലിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തി. 34കാരനായ ദിനേശാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 12 പേർ അറസ്റ്റിലായി.
കൂട്ടുകാർക്കൊപ്പം മുറിയെടുക്കാൻ ഹോട്ടലിലെത്തിയതായിരുന്നു ദിനേശ്. റിസപ്ഷനിസ്റ്റ് മുൻകൂറായി പണമടക്കാൻ ആവശ്യപ്പെട്ടതോടെ ചില കൂട്ടുകാർ പണമെടുക്കാനായി എ.ടി.എമ്മിലേക്കു പോയി.
ഹോട്ടലിന്റെ റിസപ്ഷനിലിരിക്കെ, ആയുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദിനേശ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കൃത്യം നിർവഹിച്ചശേഷം മിനിറ്റുകൾക്കകം സംഘം രക്ഷപ്പെട്ടു.
ബാനസ്വാടി പൊലീസ് സംഭവസ്ഥലത്തെത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് നാലു സംഘങ്ങളായി തിരിഞ്ഞ് 24 മണിക്കൂറിനകം 12 പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായവരെല്ലാം നഗരത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലെ കേസുകളിൽ പ്രതികളാണ്.
രാമമൂർത്തി നഗർ സ്വദേശി ദിലീപ് എന്ന ഗുണ്ടയുമായി ദിനേശ് വൈരത്തിലായിരുന്നെന്നും ഇയാളെ കൊലപ്പെടുത്താൻ സംഘാംഗങ്ങൾക്കൊപ്പം പദ്ധതിയിടാനുള്ള ദിനേശിന്റെ ഒരുക്കത്തിനിടെയാണ് കൊലപാതകം അരങ്ങേറിയതെന്നുമാണ് പൊലീസിന്റെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.