അഖിൽ, അമൽ, ഫസൽ റഹ്മാൻ
മലപ്പുറം: ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ അമൽ (26), അഖിൽ (30), ഫസൽ റഹ്മാൻ (29) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10ന് ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും ഒപ്പമുണ്ടായിരുന്ന സഹോദരനെയും കാവുങ്ങൽ ബൈപ്പാസ് റോഡിൽ തടഞ്ഞ് ഭീഷണിപ്പെടുത്തി ആക്രമിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ആക്രമികൾ യുവതിയെ മുഖത്തടിച്ചെന്നും പരാതിയിലുണ്ട്. വഴിയിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയും യുവതിയെയും സഹോദരനെയും പ്രതികളായ യുവാക്കൾ ആക്രമിക്കുകയും ചെയ്തെന്നാണ് പൊലീസിൽ നിന്നുള്ള വിവരം. കേസിൽ റിമാൻഡിലായ അഖിൽ മലപ്പുറം സ്റ്റേഷനിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.
മലപ്പുറം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ചത്. സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ യാസിർ, എ.എം. മോഹനകൃഷ്ണൻ, സി.പി.ഒമാരായ പ്രമോദ്, ദ്വീദീഷ്, സിറാജുദ്ദീൻ, ഷൈലേഷ്, നബ്ഹാൻ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.