വിനീത്
കൊട്ടിയം: മുന്‍ വിരോധം നിമിത്തം സൈനികനെ മർദിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി കൊട്ടിയം പൊലീസിന്റെ പിടിയിലായി. നിരവധി കേസുകളില്‍ പ്രതിയായ ഉമയനല്ലൂര്‍ പേരയം വിനീത് ഭവനില്‍ വിനീത്(28) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. തഴുത്തല പേരയം പ്രീതാ ഭവനില്‍ രാഹുല്‍ (22) എന്ന സൈനികനെയാണ് ഇയാള്‍ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.
ആഗസ്റ്റ് 24 ന് രാത്രി കുടുബത്തോടൊപ്പം യാത്ര ചെയ്ത രാഹുലിനെ പ്രതിയും സുഹൃത്തും ചേർന്ന് തടഞ്ഞ് നിര്‍ത്തി ചുറ്റികയും പാറക്കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രാഹുലിനും സഹോദരനും പരിക്കേറ്റു. പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. കൊട്ടിയം പോലീസ് സ്റ്റേഷനില്‍ 2021 മുതല്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കൊട്ടിയം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്.ഐ നിഥിന് നളന്, സി.പി.ഒമാരായ പ്രവീൺ ചന്ദ്, നൗഷാദ്, ശംഭു, എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.