പ്രതീകാത്മക ചിത്രം
കൊല്ലം: പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛൻ അറസ്റ്റിലായി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ മാർച്ച് മുതൽ അതിക്രമം അനുഭവിച്ച് വരികയായിരുന്നെന്ന് കുട്ടി ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ മാതാവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നത്.
ഭീഷണിപ്പെടുത്തി ഏഴുമാസത്തോളം തുടരുന്ന ഉപദ്രവം, മാതാവിനെ കുട്ടി അറിയിക്കുകയായിരുന്നു. ഇതേ ചൊല്ലി രണ്ടാനച്ഛനും മാതാവും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. ഇതിനുശേഷവും ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു. മാതാവിനൊപ്പം കുട്ടി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഒരുവർഷമായി പ്രതിയോടൊപ്പമാണ് പെൺകുട്ടിയും അമ്മയും സഹോദരങ്ങളും കഴിഞ്ഞുവന്നത്. പ്രതി സമാനമായ കുറ്റകൃത്യങ്ങൾ മുമ്പും നടത്തിയതായി ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.