പെൺകുട്ടികളെ പീഡിപ്പിച്ചതിണ് അറസ്റ്റിലായ പെരുമാൾ

പലചരക്ക് കടയിലെ കടം തീർക്കാൻ പെൺമക്കളെ കാഴ്ചവെച്ചു; പീഡിപ്പിച്ച് വിഡിയോ പകർത്തിയ കടയുടമയും അമ്മമാരും അറസ്റ്റിൽ

ചെന്നൈ: നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടാനെത്തിയതായിരുന്നു പൊലീസ്. കൂട്ടത്തിൽ കടയുടമയുടെ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. 48കാരനായ കടയുടമ പെരുമാൾ നാലു മുതൽ 13 വയസ്സുവരെ പ്രായമുള്ള അഞ്ചു പെൺകുട്ടികളെ  തുടർച്ചയായ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയാക്കിയെന്നാണ് മൊബൈൽഫോൺ പരിശോധനയിൽ കണ്ടെത്തിയത്. ചെന്നൈ ടി.പി ഛത്രം ആർ.വി നഗർ ഭാഗത്ത് പലചരക്ക് കട നടത്തുകയാണ് പെരുമാൾ.

കുട്ടികളെ പീഡിപ്പിക്കുന്നതിന്‍റെ 50 ഒാളം വിഡിയോ ക്ലിപ്പുകൾ ഇയാളുടെ മൊൈബൽഫോണിൽനിന്ന് കണ്ടെത്തി. പോക്സോ നിയമപ്രകാരം അറസ്റ്റിലായ പെരുമാളിനെ ചെങ്കൽപേട്ട് സബ്ജയിലിലടച്ചു. ഇതോടൊപ്പം പെൺമക്കളെ പീഡിപ്പിക്കാൻ കൂട്ടുനിന്നതിന് 28 ഉം 30 ഉം വയസ്സുള്ള രണ്ടു സ്ത്രീകളും അറസ്റ്റിലായി. ഇവരെ പുഴൽ ജയിലിലടച്ചു. 

പലചരക്ക് കടയിൽ റെയ്ഡ് നടത്തിയ പൊലീസ് പുകയില ഇടപാടുകാരുടെ വിശദാംശങ്ങൾ അറിയുന്നതിനായാണ് കടയുടമയുടെ ഫോൺ പരിശോധിച്ചത്. ഫോണിലെ ഗാലറി പരിശോധിച്ചപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നതിെൻറ വിഡിയോകൾ കണ്ടെത്തി. വെബ്ൈസറ്റുകളിൽനിന്ന് വിഡിയോകൾ ഡൗൺലോഡ് ചെയ്തതാവാമെന്നാണ്  ആദ്യം കരുതിയത്. സൂക്ഷ്മപരിശോധനയിലാണ് വിഡിയോകളിലെ നായകൻ പെരുമാളാണെന്ന് അറിഞ്ഞത്.

പെരുമാളിന് അവിഹിത ബന്ധമുണ്ടായിരുന്ന രണ്ട് സ്ത്രീകൾ സ്വന്തം പെൺമക്കളെ അയാൾക്ക് കാഴ്ചവെച്ചിരുന്നു. സഹോദരികളായ ഈ സ്ത്രീകളാണ് പെരുമാളിന്‍റെ കൂടെ അറസ്റ്റിലായത്.  കടയിൽനിന്ന് വാങ്ങിയ സാധനങ്ങളുടെ വിലയ്ക്ക് പകരമായാണ് പെൺമക്കളെ പീഡിപ്പിക്കാൻ സ്ത്രീകൾ അനുവദിച്ചതെന്ന് പെരുമാൾ പൊലീസിന് മൊഴി നൽകി. പുറമെ 1,200- 2,000 രൂപ പണമായും നൽകും.

രണ്ടു കുട്ടികളെയും അവരുടെ കൂട്ടുകാരികളായ മറ്റു മൂന്നു പെൺകുട്ടികളെയും പീഡിപ്പിച്ചതായി പെരുമാൾ സമ്മതിച്ചു. ഇതിെൻറ വിഡിയോകളും പകർത്തി. കഴിഞ്ഞ ആറു മാസക്കാലമായി പീഡനം തുടരുകയായിരുന്നു. ഫോൺ പരിശോധിച്ചില്ലായിരുെന്നങ്കിൽ െഞട്ടിക്കുന്ന ലൈംഗിക പീഡനക്കേസ് വെളിച്ചത്തു വരില്ലായിരുെന്നന്ന് ഡെപ്യൂട്ടി കമീഷണർ കാർത്തികേയൻ പറഞ്ഞു. 


Tags:    
News Summary - Shopkeeper sexually assaults 5 girls in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.