ദാമോദരൻ

ദലിത് പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും 55,000 രൂപ പിഴയും

നാദാപുരം: പ്രായപൂർത്തിയാകാത്ത രണ്ട് ദലിത് പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ 72കാരന് ഒമ്പതു വർഷം കഠിനതടവും 55,000 രൂപ പിഴയും വിധിച്ചു. നടുവണ്ണൂർ പഞ്ചായത്തിലെ തറോക്കണ്ടി ദാമോദരനെയാണ് (72) നാദാപുരം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

അതിജീവിതയായ പെൺകുട്ടികൾ പ്രതിയുടെ കടയിൽ പച്ചക്കറി വാങ്ങാൻ എത്തിയപ്പോൾ മകന്റെ വീട്ടിലേക്കു കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് പോക്സോ കോടതി ജഡ്ജി എം. ശുഹൈബ് ശിക്ഷ വിധിച്ചത്. പോക്സോ, പട്ടികജാതി/ വർഗ അതിക്രമം തടയൽ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പേരാമ്പ്ര പൊലീസ് ചാർജ് ചെയ്ത കേസിൽ എ.എസ്.പി ടി.കെ. വിഷ്ണുപ്രദീപ്, ഡിവൈ.എസ്.പി വി.വി. ലതീഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ കേസിൽ ഹാജരായി.

Tags:    
News Summary - Sexual assault against Dalit girls; The accused was sentenced to nine years rigorous imprisonment and a fine of Rs 55,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.