ലിജോ ജോസഫ്

കുട്ടികളെ ഉപദ്രവിച്ച കേസിൽ ബന്ധു അറസ്റ്റിൽ

ഈരാറ്റുപേട്ട: സിഗരറ്റ് കുറ്റി ഉപയോഗിച്ച് കുട്ടികളെ ഉപദ്രവിച്ച കേസിൽ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മുതുകാട്ടിൽ വീട്ടിൽ ലിജോ ജോസഫിനെയാണ് (30) അറസ്റ്റ് ചെയ്തത്.

വീട്ടിലുണ്ടായിരുന്ന ബന്ധുക്കളായ കുട്ടികളെ ഇയാൾ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കുറ്റി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതിപ്പെടുകയും തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ഈരാറ്റുപേട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ കൊലപാതകം, അടിപിടി, പോക്സോ, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുക്കൽ എന്നീ കേസുകൾ നിലവിലുണ്ട്.

ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വി.വി. വിഷ്ണു, സി.പി.ഒമാരായ ജോബി ജോസഫ്, അനൂപ് സത്യൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Relative arrested in child molestation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.