14 കാരി ആശുപത്രിയിൽ പ്രസവിച്ച സംഭവത്തിൽ ബന്ധു പിടിയിൽ

അടിമാലി: താലൂക്കാശുപത്രിയിൽ പതിനാലുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധു പിടിയിൽ. പെൺകുട്ടിയുടെ മൊഴിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

സെപ്റ്റംബർ 29 നാണ് പതിനാലുകാരി അടിമാലി താലൂക്ക് ആശുപത്രിയിൽ ആൺ കുട്ടിക്ക് ജന്മം നൽകിയത്. സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബൈസൺവാലി സ്വദേശിയായ ബന്ധുവിനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

29 ാം തിയതി മുതൽ പ്രതി പൊലീസ് നിരീക്ഷണത്തിലായിയരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ബന്ധു കുറ്റം സമ്മതിച്ചതിനെയും തുടർന്നാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം രാജാക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.

പെൺകുട്ടിയുടെ പിതാവ്​ മരിച്ചതിന് ശേഷം മാതാവ്​ കോട്ടയത്ത് വീട്ടുജോലിക്ക് പോയിരുന്നു. ഇതോടെ ഒറ്റക്കായ കുട്ടിയെ ബൈസൺവാലിയിലെ  ബന്ധുവീട്ടിൽ ആക്കുകയായിരുന്നു. 2020 മുതൽ പെൺകുട്ടി ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ബന്ധു പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വയറ് വേദനയെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും  ആൺകുട്ടിക്ക് ജന്മം നൽകുകയുമായിരുന്നു. 

Tags:    
News Summary - Relative arrested for molesting 14-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.