കുടുംബത്തോടൊപ്പം ട്രെയിൻ കാത്തുനിന്ന ഗർഭിണിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗത്തിനിരയാക്കി

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ കുടുംബത്തോടൊപ്പം ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ ഗർഭിണിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗത്തിനിരയാക്കി. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ഭർത്താവിനും മൂന്നു കുട്ടികൾക്കുമൊപ്പം രാത്രി ട്രെയിനിൽ കയറാൻ കാത്തുനിൽക്കുന്നതിനിയെയാണ് ഗർഭിണിയായ യുവതിയെ മൂന്നു പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്.

യുവതിയുടെ ഭർത്താവിനെ മർദിച്ച് അവശനാക്കിയാണ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. ഭർത്താവ് റെയിൽവേ പോലീസിന്റെ സഹായം തേടാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.

ജോലി അന്വേഷിച്ച് ഗുണ്ടൂരിൽ നിന്ന് കൃഷ്ണ ജില്ലയിലേക്ക് പോകാനൊരുങ്ങിയതായിരുന്നു കുടുംബം. ശനിയാഴ്ച രാത്രി സ്‌റ്റേഷനിലെ ബെഞ്ചുകളിൽ ഉറങ്ങുകയായിരുന്ന കുടുംബത്തെ മൂന്ന് അജ്ഞാതർ വിളിച്ചുണർത്തുകയായിരുന്നു. മദ്യപിച്ചെത്തിയ സംഘം യുവതിയുടെ ഭർത്താവിനെ ആക്രമിക്കുകയും ഇത് തടയാൻ ശ്രമിച്ച യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പൊലീസിന്‍റെ സഹായത്തോടെ യുവതിയെ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

വൈദ്യപരിശോധനക്കും ചികിത്സക്കുമായി യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആന്ധ്രാപ്രദേശിൽ സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി സർക്കാർ ദിശ പദ്ധതി നടപ്പിലാക്കുന്നതിനിടെയാണ് ദാരുണമായ സംഭവം.

Tags:    
News Summary - Pregnant Woman Kidnapped In Front Of Family At Train Station, Gang-Raped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.