കാസർകോട്: നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 22വർഷം അധികതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം ചിതറ തരിച്ചിറയിലെ രാജീവനെനെയാണ് (55) കാസർകോട് ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷിച്ചത്.
ക്വാർട്ടേഴ്സിൽ താമസിച്ച് ജോലി ചെയ്തിരുന്ന പ്രതി മാങ്ങ നൽകാമെന്ന് പറഞ്ഞ് നാലര വയസ്സുകാരിയെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ. 2022 ആഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രൊസിക്യൂഷനുവേണ്ടി സ്പെഷൽ പ്രൊസിക്യൂട്ടർ എ.കെ. പ്രിയ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.