കാഞ്ഞങ്ങാട്: പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച മദ്റസ അധ്യാപകന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കാഞ്ഞങ്ങാട് കോടതി. പിഴയടച്ചില്ലെങ്കിൽ ഒരുവർഷവും മൂന്നു മാസവും അധിക തടവിനും ശിക്ഷ വിധിച്ചു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. കിദൂർ ബജപ്പാകടവിലെ എ. അബ്ദുൽ ഹമീദിനെയാണ് (46) ശിക്ഷിച്ചത്.
a2023 നവംബർ ആദ്യം മുതൽ പല ദിവസങ്ങളിൽ മദ്റസ ക്ലാസ് മുറിയിൽ ക്ലാസെടുക്കുന്നതിനിടെ പ്രതി ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ചൊവ്വാഴ്ച പോക്സോ ആക്ട് പ്രകാരം ഹോസ്ദുർഗ് ജഡ്ജി പി.എം. സുരേഷ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ് ഇൻസ്‌പെക്ടർ വി.കെ. അനീഷാണ്. പ്രോസിക്യൂഷനുവേണ്ടി ഹോസ്ദുർഗ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.